പോസ്റ്റുകള്‍

യാത്ര കീറാമുട്ടി...

ഒരു അടിയന്തിര സാഹചര്യം നേരിടുന്ന രീതി ആണ് എക്കാലവും യാത്ര ക്ലേശം ഉണ്ടാവുമ്പോൾ ലക്ഷദ്വീപ് ഭരണകൂടവും ലക്ഷദ്വീപ് തുറമുഖ കപ്പൽ ഗതാഗത വ്യോമയന വകുപ്പും ചെയ്തു വരുന്നത്.. സാഹചര്യം വരുമ്പോൾ മാത്രം പ്രോഗ്രാം പുന:ക്രമീകരിച്ചും ആൾക്കൊപ്പിച്ചു പ്രോഗ്രാം ഉണ്ടാക്കിയും ഒക്കെ ആണ് ഇത്തരം തീയണക്കൽ നടപടികൾ .. എന്നാൽ ഇത്തരം രീതികളോട് പൊതുവിൽ ജനങ്ങളും പൊരുത്തപ്പെടുകയും ആവശ്യവും തിരക്കുള്ള സീസണും ഒക്കെ കഴിഞ്ഞാൽ ജനങ്ങളും തങ്ങൾ അത്രയും കാലം അനുഭവിച്ചു പോന്നിരുന്ന യാത്രാ ക്ലേശവും ടിക്കറ്റ് ക്ഷാമവും അസൗകര്യങ്ങളും ഒക്കെ മറന്നു പോവുന്നു . ഭരണകൂടവും മറ്റൊരു സീസൺ എത്തും വരെ ഇത്തരം കാര്യങ്ങളിൽ വിസ്‌മൃതി പൂണ്ടു കിടക്കുന്ന കാഴ്ചയാണ് ഇക്കാലങ്ങളിൽ കണ്ടു വരുന്നത്.. ടിക്കറ്റ്‌ ലഭ്യത എന്ന ഒറ്റ പോയിന്റിൽ മാത്രം ചുറ്റി കറങ്ങി എക്കാലവും ലക്ഷദ്വീപ് ജനങ്ങൾ തങ്ങളുടെ പ്രയാസങ്ങളിൽ ഊളിയിട്ട് കൊണ്ടിരിക്കുന്നു.. യഥാർത്ഥത്തിൽ ലക്ഷദ്വീപ് ജനങ്ങളുടെ  ആവശ്യത്തിന് അനുബന്ധമായ യാത്രാ യാനങ്ങളുടെ കുറവ് തന്നെ ആണ് ഇത്തരം പ്രതിസന്ധികൾ തുടർച്ചയായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.. പണ്ട് ടിപ്പുവും ഭാരത് സീമയും മാത്രമുള്ളപ്പോഴും ഇതേ പ്രയാസങ്ങൾ, ഇന്ന് അ

കാലാവസ്ഥ പ്രവചനം കാറ്റിൽ പറത്തുമ്പോൾ..

ഇമേജ്
ആർക്കു വേണ്ടിയാണ് കപ്പലുകൾ ഇങ്ങിനെ ഓടിക്കുന്നത്? അപ്രായോഗിക രീതികൾ മാറ്റി പ്രായോഗികതയിലേക് എന്ന് വരും നമ്മുടെ ഗതാഗത സംവിധാനം??ജൂലൈ 31 നാണ് ലക്ഷദ്വീപ് ദുരന്ത നിവാരണ വകുപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിൻ അനുസരിച്ചു ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും കനത്ത മഴയും കാറ്റും കടലും എല്ലം ഉണ്ടാവുമെന്ന് ഉള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തത് . അതെ സമയം കേരളത്തിൽ മഴ ശക്തമാവുകയും വിവിധ ജില്ലകളിൽ റെഡ് അലർട്ട് നൽകുകയും തീര പ്രദേശങ്ങൾക്കും മത്സ്യ തൊഴിലാളികൾക്കും എല്ലാം വേണ്ട നിർദേശങ്ങൾ നൽകി തുടങ്ങുകയും ചെയ്തിരുന്നു.എം വി അറേബ്യൻ സീ ഓഗസ്റ്റ് 1 അതിരാവിലെ ആണ് ആന്ത്രോത്തു എത്തുന്നത്. അതി ശക്തമായ കാറ്റും മഴയും അതിനൊപ്പിച്ചുള്ള കടലും. ക്യാപ്റ്റൻ നാലു പ്രാവശ്യം എങ്കിലും ശ്രമിച്ചു കാണണം. കപ്പൽ ബ്രേക്ക്‌ വാട്ടർ വാർഫിൽ ബെർത്ത്‌ ചെയ്യിക്കാൻ. എന്നാൽ പ്രതികൂല കാലാവസ്ഥ അത്തരം ശ്രമങ്ങൾ അപകടത്തിലാക്കുമെന്ന് കണ്ടു നാടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തേക്ക്‌ നീങ്ങുകയും വളരെ നേരത്തെ പരിശ്രമം നടത്തി അറുപതോളം യാത്രക്കാരെ അതി സാഹസികമായി ബോട്ടുകളിൽ ഇറക്കുകയും ചെയ്തു.. വെള്ളത്തിന്റെ ലെവലിൽ നിന്നും അരമീറ്റർ പോലും ഇല്ല കപ്പല

കപ്പലിലെ സെക്കന്റ്‌ ക്ലാസ്സ്‌ ക്യാന്റീനിൽ ഭക്ഷണം യാത്രക്കാർക്ക് ടേബിളിൽ വിതരണം ചെയ്യുന്നില്ലെന്ന് പരാതി

ഇമേജ്
കടൽ പ്രഷുബ്ധമാണ്, കാലാവസ്ഥ പ്രവചനങ്ങൾക്കപ്പുറം മാറി മാറി വന്നു കൊണ്ടിരിക്കുന്നു. ലക്ഷദ്വീപുകാരുടെ യാത്ര കാറ്റും കോളും നിറഞ്ഞ കടലിൽ കപ്പലിൽ തന്നെ ആണ്. ഓരോ ലക്ഷ്യങ്ങൾക്കായി ഉള്ള യാത്രകൾ. യാത്രക്കാർക്കുള്ള ഭക്ഷണം ഒന്നാം ക്ലാസ്സ്‌ കാന്റീൻ, രണ്ടാം ക്ലാസ്സ്‌ കാന്റീൻ എന്നിവിടങ്ങളിൽ ആണ് വിതരണം ചെയ്യുന്നത്.. ക്യാബിൻ ടിക്കറ്റ് എടുത്തവർക്ക് ഒന്നാം ക്ലാസ്സ്‌ കാന്റീൻ ബങ്ക് ടിക്കറ്റ് എടുത്തവർക്ക് രണ്ടാം ക്ലാസ്സ്‌ കാന്റീൻ എന്നതാണ് രീതി. യാത്രക്കാർ അതാത് സമയത്തെ ഭക്ഷണത്തിനു പണമടക്കണം. ശേഷം തീൻ മേശയിൽ ജീവനക്കാർ ഭക്ഷണം വിതരണം ചെയ്തു വരികയായിരുന്നു ഇതു വരെ. എന്നാൽ 2020 ഇൽ കോവിഡ് പശ്ചാത്തലത്തിൽ സമ്പർക്കം കുറക്കുന്നതിന്റെ ഭാഗമായി നടപ്പിൽ വരുത്തിയ ഭക്ഷണം കൗണ്ടറിൽ നിന്നും യാത്രക്കാർ തന്നെ എടുത്ത് കൊണ്ട് പോവുന്ന രീതി ഇപ്പോഴും തുടരുകയാണ് മിക്ക യാത്ര കപ്പലുകളും. ഫസ്റ്റ് ക്ലാസ്സ്‌ ക്യാന്റീനിൽ ജീവനക്കാർ തന്നെ ടേബിളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ അധികം യാത്രക്കാർ വരുന്ന സെക്കന്റ് ക്ലാസ്സ്‌ ക്യാന്റീനിൽ ഇപ്പോഴും കൗണ്ടറിൽ നിന്നും യാത്രക്കാർ ക്യു നിന്നു ഭക്ഷണം വാങ്ങി തീൻ മേശയിൽ കൊണ്ട് പോവുന്ന സ്ഥി

പോർട്ടിലും വേണ്ടേ മാറ്റങ്ങൾ? - ജസ് തിങ്ക്

ഇമേജ്
തുറമുഖം എന്നത് ഒരു പ്രദേശത്തിന്റെ വികസത്തിന്റെ പ്രധാന മുഖം ആണ്. പുറം ലോകവുമായുള്ള ബന്ധത്തിന്റെ കവാടം. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പോർട്ടും ഒരുങ്ങേണ്ടതുണ്ട്. ചെറുതും വലുതുമായ ഇരുപതിലധികം കപ്പലുകൾ സ്വന്തമായി ഉള്ള കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.അടുത്തും അകലെയും ഒക്കെ ആയി 36 ദ്വീപുകൾ ഉൾകൊള്ളുന്ന ദ്വീപ് സമൂഹം, ജനവാസമുള്ള പത്തു ദ്വീപിലും യാത്ര ആവശ്യത്തിനും ചരക്ക് നീക്കത്തിനും ഒക്കെ ആയി കിഴക്കും പടിഞ്ഞാറും കൂട്ടിയാൽ വാർഫും ബ്രേക്ക്‌ വാട്ടറും കപ്പലുകൾ അടുപ്പിക്കുന്ന ഈസ്റ്റൺ ജെട്ടികൾ ഉൾപ്പടെ പതിനഞ്ചോളം ജെട്ടികൾ, കമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾക്ക് ഉള്ള കണ്ട്രോൾ ടവറുകൾ,പല ദ്വീപുകളിലേക്കും സർവീസ് നടത്തുന്ന യന്ത്ര വൽകൃത ഓടങ്ങൾ അല്ലെങ്കിൽ ചരക്ക് മഞ്ചുകൾ, പുറങ്കടലിൽ നിർത്തുന്ന കപ്പലുകളിലേക്ക് യാത്രക്കാരെ ഇറക്കുവാൻ പോകുന്നവയും മീൻ പിടുത്ത ആവശ്യങ്ങൾക്കും ഒക്കെ ഉള്ള നൂറു കണക്കിന് ബോട്ടുകൾ, മനോഹരമായ ലഗൂൺ ഉൾപ്പെടുന്ന വിവിധ തട്ടുകളിൽ ഉള്ള കടൽ ഭാഗങ്ങൾ.. കപ്പലുകൾ തന്നെ എടുത്താൽ വിവിധ തരത്തിൽ.. ചെറുതും വലുതുമായ യാത്ര കപ്പലുകൾ, ഓയിൽ ടാങ്കർ, ഗ്യാസ് ക്യാരിയർ, ടഗ്ഗുകൾ, വിവിധ തരം ജനറൽ കാർഗോ ഷിപ്പുകൾ, അതിവേഗയ

ലക്ഷദ്വീപ് യാത്രക്കാരുടെ ദുരിതത്തിൽ വിശദീകരണ പത്ര കുറിപ്പ് ഇറക്കി ലക്ഷദ്വീപ് ഭരണകൂടം..

ഇമേജ്
കപ്പലുകളുടെ സുഗമവും കാര്യക്ഷമവും ആയ പ്രവർത്തനം ഉറപ്പു വരുത്തുന്നുണ്ട് എന്ന് ലക്ഷദ്വീപ് ഭരണ കൂടം. എസ്. അസ്‌കർ അലി ഐ എ എസ് , സെക്രട്ടറി (ഐ പി ആർ ), യു ടി എൽ എ ഇറക്കിയ പത്രകുറിപ്പിൽ ആണ് വിശദീകരണം.. സമീപകാലത്ത് രണ്ടു കപ്പലുകൾ മാത്രം ആയിരുന്നു ലക്ഷദ്വീപ് യാത്ര ക്കാർക്ക് വേണ്ടി സർവീസിന് ഉണ്ടായിരുന്നത്. കൊച്ചിയിലും മറ്റു ദ്വീപുകളിലും യാത്രക്കാർ ടിക്കറ്റ്‌ കിട്ടുവാനും കപ്പൽ കിട്ടുവാനും ഒക്കെ ഉള്ള ബുദ്ധിമുട്ടിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഹൈ കോടതിയിൽ പൊതു താല്പര്യ ഹർജി നൽകുകയും യാത്ര ദുരിതം തീർക്കുന്നതിൽ കോടതി ഇടപെടുകയും ചെയ്തിരുന്നു.. തുടർന്ന് എം വി ലഗൂൺ കൂടി അറ്റ കുറ്റ പണി കഴിഞ്ഞു ഇറങ്ങി സർവീസിൽ എത്തിയതോടെ മൂന്നു കപ്പലുകൾ ലഭ്യമായി. ലക്ഷദ്വീപ് ഭരണം ഇറക്കിയ വാർത്ത കുറിപ്പിൽ ഈ മാസം എട്ടിനും, പതിനേഴിനും, പത്തൊമ്പതിനും ഒക്കെ പുറപ്പെട്ട അറേബ്യൻ സീ, കോറൽ കപ്പലുകളിൽ 11 ഉം 75ഉം 47 ഉം ഒക്കെ സീറ്റുകൾ ബാക്കി വന്നിട്ടുള്ളത് ലക്ഷദ്വീപ് ഭരണകൂടം നടത്തിയ കൃത്യമായ പ്ലാനിങ് കൊണ്ടാണ് എന്ന് അവകാശപ്പെടുന്നു.. കൂടാതെ ഹജ്ജ് യാത്രക്കാരുടെ തിരിച്ചു വരവിനും മതിയായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വിദ്യാർത

ഗതാഗതം ഗതിമാറുമ്പോൾ - ജസ്തിങ്ക്

ഇമേജ്
മൺസൂൺ തുടങ്ങുമ്പോൾ തന്നെ ഒരു മാതിരി ബോട്ടുകൾ എല്ലാം കരക്ക് കയറ്റി വെക്കുന്ന ശീലം ഉണ്ട് ദ്വീപുകാർക്ക്.. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പൊതുവിൽ കടൽ പ്രഷുബ്ധമായി കിടക്കുന്നത് കൊണ്ട് ബോട്ടുകൾ തീരം വിട്ട് അധിക ദൂരം പോവാറുമില്ല.. എന്നാൽ ജൂൺ പകുതി കഴിഞ്ഞും ഇന്ന് പ്രൈവറ്റ് ബോട്ടുകൾ അടക്കം ചാർട്ടർ ചെയ്തു ഒരു ദ്വീപിൽ നിന്നും മറ്റു ദ്വീപുകളിലേക്ക് ഓടി കൊണ്ടിരിക്കുകയാണ്..പ്രതികൂല കാലാവസ്ഥ ആണെങ്കിൽ കൂടി ദ്വീപുകാർ തങ്ങളുടെ ആവശ്യങ്ങൾ കാരണം ബോട്ടുകൾ ആശ്രയിക്കുന്ന കാലത്തേക്ക് തിരിച്ചു വന്നിരിക്കുന്നു.. ഏതു പ്രതികൂല കാലാവസ്ഥയിലും കടലുകൾ താണ്ടിയ ചരിത്രം ഉള്ള ദ്വീപ് മക്കൾക്ക്‌ ഇതൊന്നും പുതിയ കാര്യം അല്ലെങ്കിൽ കൂടി കഴിഞ്ഞ കുറെ വർഷങ്ങൾ ഇങ്ങിനെ ആയിരുന്നില്ല എന്നു വേണം പറയാൻ.. യാത്ര ദുരിതം ദ്വീപുകളെ അത്ര അധികം വലച്ചിരിക്കുന്നു.. ചുരുങ്ങിയത് നാലു കപ്പലുകൾ എങ്കിലും ഓടിയിരുന്ന മൺസൂൺ കാലങ്ങളിൽ പോലും യാത്രാ ക്ലേഷവും ടിക്കറ്റ് ക്ഷാമവും നേരിട്ടിരുന്ന അവസ്ഥയിൽ നിന്നും കേവലം രണ്ടു കപ്പലുകൾ മാത്രം യാത്രാവശ്യങ്ങൾക്ക് ചുരുങ്ങിയ ഈ മൺസൂൺ കാലം പഴയ യാത്രാ ക്ലേശങ്ങൾ ഇരട്ടി ആക്കിയിട്ടുണ്ട് ഇന്ന്.. ആളുകളുടെ യാത്രാവശ്യങ്ങൾ പതിന്മ

ലക്ഷദ്വീപിന്റെ സാമ്പത്തിക ഭാവിയിൽ ആശങ്കയോടെ ഡോ. ഖലീൽ ഖാൻ

ഇമേജ്
ലക്ഷദ്വീപിൽ സമീപ കാലത്തായി നടന്നു കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളിൽ ദ്വീപ് സമ്പദ്ഘടനയിലും സാമൂഹികയും വലിയ കോട്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.. ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മൂന്നു നാലു വർഷം കൊണ്ട് ദാരിദ്ര്യത്തിലേക്കു നീങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.. വിഷയത്തിൽ ആശങ്ക അറിയിച്ചും സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധ ക്ഷണിച്ചും എല്ലാം ലക്ഷദ്വീപിലെ പ്രിയപ്പെട്ട ഡോക്ടർ ഖലീൽ ഖാൻ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം.. *ആട്ടിയ വെളിച്ചെണ്ണയും നമ്മുടെ സമ്പദ്ഘടനയും.* Dr Khaleel Khan.  ഇന്നലെ രാത്രി വീട്ടിലേക്കു കുറച്ചു സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ പോയി. അവിടെ ഷെൽഫിൽ പുതിയ ഒരു ബ്രാന്റ്‌ വെളിച്ചെണ്ണ ഇരിക്കുന്നു. ലേബൽ കണ്ടപ്പോൾ നാടൻ ആണോന്നു സംശയം തോന്നി.  ഇതേത്‌ നാട്ടിളത്‌?  അത്‌ നാടൻ ഇല്ല, മല്യാം.  ഈ മറുപടി കേട്ടപ്പോൾ നെഞ്ചിനകത്ത്‌ എവിടെയൊക്കെയോ ഒരു നോവ്‌ അനുഭവപ്പെട്ടു.  വില എത്ര?  ചെറിയൊരു ആകാംക്ഷയോടെ ഞാൻ ചോദിച്ചു.  250 രൂപ!!!  ഞെട്ടിപ്പോയി!  നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന, ശുദ്ധമെന്ന് ഉറപ്പുള്ള,  100 ശതമാനം ഓർഗ്ഗാനിക്‌ എന്ന് ഉറപ്പുള്ള,   എന്റെയും നിങ്ങളുടെയും വീടിനു ചുറ്റുമുള്ള തെങ്ങിൽ കായ്ച്ച തേങ