പോസ്റ്റുകള്‍

സെപ്റ്റംബർ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മീനും ഞാനും..

 പണ്ട് മിനികോയ് നഴ്സറി പടിക്കിണ്ട കാലം .. ദ്വീപിള ഏറ്റവും ഗുഡ് ലുകിംഗ് സ്ഥലം.മിനികോയ്.. അവര്‍ക്ക് സ്വന്തമായി ലിപിയുള്ള ഭാഷയുണ്ട് .മഹല്‍ എന്നാണ് അറിയപ്പെടുന്നത്. മിനികോയ് പക്ഷെ അന്നാട്ടുകര്‍ക്കിടയില്‍ മാലിക്കു എന്നാണ് അറിയപ്പെടുന്നത്. പലഹാരം ആയാലും ബിരിയാണി ആയാലും അവിടത്തത് തിന്നണം. ഹ ..ഒന്നൊന്നര ടേസ്റ്റ് .മിനികോയ്ക്കര്‍  പാചക വിദഗ്ധരാണ് . കഥയിലേക്ക് വരാം. അന്ന് ബാപ്പക്ക് മിനികോയില്‍ ആണ് ജോലി. നേഴ്സറിയില്‍ മിനികോയിലെ കുട്ടികള്‍ എപ്പോഴും അച്ചാര്‍ അല്ലെങ്കില്‍ മീന്‍ കൊണ്ട് വരുമായിരുന്നു.ചെറിയ വെറ്റില ചെല്ലം പോലുള്ള പാത്രത്തില്‍ അവര്‍ക്ക് വീട്ടുകാര്‍ കൊടുത്ത് വിടുന്നത്.ഉച്ചക്ക് ചോറിന്റെ സമയത്ത് അവര്‍ അതും കൂട്ടി തട്ടും.നമ്മക്ക് അറിയാവുന്ന മുറി മഹലില്‍ അവരോടു ചോദിക്കും ..മാസ് ദേ എന്ന് .. കിട്ടിയാല്‍ കിട്ടി.എന്തായാലും അപാര ടേസ്റ്റ് ആണ്.അഞ്ചു വയസ്സാണ് അന്ന് എനിക്ക്.നമ്മള്‍ അല്ലറ ചില്ലറ ശാസ്ത്ര ഗവേഷണങ്ങള്‍ ഒക്കെ തുടങ്ങിയ കാലം..മിനികോയ് കുട്ടികളുടെ ഈ സ്പെഷ്യല്‍ മീന്‍ കൊണ്ട് വരല്‍ എനിക്ക് സഹിച്ചില്ല..ഒരു ദിവസം വീട്ടില്‍ കഞ്ഞി ആയിരുന്നു.അന്ന് അതിന്റെ കൂടെ അയക്കുറ അല്ലെങ്കില്‍ നക്ക് മീന്‍ പൊ

യാത്രക്കാരന്‍....,..

ഇമേജ്
ഒടുവില്‍ വിവരം കിട്ടി.. നാളെ രാവിലെ ഹോസ്റ്റല്‍ അടക്കും.എല്ലാം ആരോ കോളേജില്‍ പ്രശ്നം ഉണ്ടാക്കുകയും അവസാനം കളി ഹോസ്റ്റലില്‍ ഉള്ള പിള്ളേരും ആയിട്ടു അടിയില്‍ എത്തുകയും ചെയ്തതിന്റെ ഫലം.അന്നേ ഞാന്‍ വീട്ടില്‍ പറഞ്ഞതാ ഈ കോളേജ് വേണ്ടാ എന്ന്  ആരു കേള്‍ക്കാന്‍........ ,.. കൊച്ചിയിലല്ലേ; എപ്പോള്‍ വന്നാലും കാണാല്ലോ എന്നൊക്കെയാണ് ന്യായം. അവസാനം അറിയിപ്പ് വന്നു.15 ദിവസത്തേക്ക് കോളേജും ഹോസ്റെലും അടച്ചിരിക്കുന്നു എന്ന്. ഹോ ..അവര്‍ക്ക് അങ്ങനെ പറഞ്ഞാല്‍ മതിയല്ലോ.. കയ്യിലാണെങ്കില്‍ ഒറ്റ പൈസയില്ല .   നാട്ടിലേക്ക് രണ്ടു ദിവസം കഴിഞ്ഞേയുള്ളൂ കപ്പല്‍.... . ഒടുവില്‍ ഞങ്ങടെ പിള്ളാര്‍ ഇടപെട്ടു. അട്മിനിയുമായി സംസാരിച്ചു.അധ്യാപക ഭവനില്‍ റൂം ശരിയാക്കി. ശേഷം ഞാനും കാച്ചിയും ടിക്കറ്റ്‌ നോക്കാന്‍ കൊച്ചി ഓഫീസില്‍ എത്തി. ഇല്ല എന്ന വാക്ക് കണ്ടുപിടിച്ചത് ആരാണാവോ... DD യെ കണ്ടു സംസാരിച്ചു.പുള്ളി പറഞ്ഞു ടിക്കറ്റ്‌ കിട്ടാന്‍ ഒരു രക്ഷയും ഇല്ല .ടിപ്പൂന കപ്പിത്താന്‍ എക്സ്ട്രാ അളെ ബോര്‍ഡ് ചെയ്യിപ്പിക്കുന്നില്ല.  കഷ്ടം.. ആരെങ്കിലും ക്യാന്‍സല്‍ ചെയ്യുന്നവര്‍ ഉണ്ടോയെന്നും നോക്കി അസര്‍ വരെ കൌണ്ട റില്‍ നിന്നു .എവട.. ഉച്ച

ചര്‍ച്ചക്ക് വീണ്ടും..

M V KAVARATTI കൊച്ചിയില്‍ എത്തി.ഇന്ന് രാവിലെ ഏഴു മണിയോടെ കപ്പല്‍ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തി. ഉച്ചയോടെ കപ്പല്‍ ഭാരത്സീമയും കൊച്ചിയില്‍ അടുത്തു . കപ്പല്‍ സമരക്കാരുമായി  അധികാരികള്‍ ഇന്ന് ചര്‍ച്ച നടത്തും. കോഴിക്കോട്ടു ദ്വീപിലേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെട്ട സാഹചര്യത്തില്‍ നടത്തിയ ചര്‍ച്ച എങ്ങും എത്താതെ പിരിഞ്ഞ സാഹചര്യത്തി ല്‍ ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയ്ക്ക പ്രാധാന്യം ഉണ്ട്.

സ്വന്തം ഭാഷ സിന്താബാദ്‌

മോഹങ്ങള്‍ ആവാമല്ലോ അല്ലെ? എന്റെ ആഗ്രഹം ലക്ഷദ്വീപിനു സ്വന്തമായി ഒരു എഴുത്ത് ഭാഷ വേണം. ഔദ്ധ്യോഗിഗമായി സ്ഥിരീകരിക്കാത്ത ദ്വീപുകാരുടെ നാട്ടു ഭാഷ "ജസരി " എന്നാണ് അറിയപ്പെടുന്നത്. ഇത് സംസാര ഭാഷയാണ്.എന്നാല്‍ സര്‍കാര്‍ അംഗീകരിച്ച മാതൃഭാഷയായി കാലങ്ങളായി മലയാളം ദ്വീപില്‍ ഉപയോഗിച്ച് വരുന്നു. എല്ലാ ദേശക്കാരും അവരുടെ ഭാഷയുടെ പരിപാലനത്തിനായി ശ്രമിച്ചു വരുമ്പോള്‍ ദ്വീപിലെ സ്ഥിതി തിരിച്ചാണ്. ജസരി ഭാഷക്ക് ലിപി നിര്‍മിക്കാനുള്ള ഒരു ശ്രമവും ദ്വീപില്‍ നടക്കുന്നില്ല .കൊള്ളാം .. നമുക്ക് അഭിമാനത്തോടെ നടക്കാം. ദ്വീപിന്റെ സാഹിത്യ ലോകം എവിടെ പോയി? ദ്വീപുകാരന്‍ എന്ന് ബോധം ഉള്ളവര്‍ ചിന്തിക്കുക. നമ്മാ നാട്ടക്കും മേണ്ടയാ  ഉരു ഇളുതുണ്ട ഭാഷ?