എയർ ആംബുലൻസ് ദുരുപയോഗ വിവാദം കത്തുന്നു.. സോഷ്യൽ മീഡിയ പ്രതിഷേധം ശക്തം..

അഗത്തി രാജീവ് ഗാന്ധി ഹോസ്പിറ്റലിൽ നിന്നു കൊച്ചിയിലേക്ക് അടിയന്തിരമായി നവജാത ശിശുവുമായി പറക്കേണ്ട എയർ ആംബുലൻസ്  വൈകി കൊച്ചിയിൽ എത്തിയത് കാരണം സമയത്ത് ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവത്തിൽ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാവുന്നു.. കൊല്ലം സ്വദേശിയും ലക്ഷദ്വീപിൽ താമസക്കാരനുമായ ഷാഫിയുടെ ഭാര്യ മലീഹ പ്രസവിച്ച ഇരട്ടക്കുട്ടികളിൽ ആൺകുഞ്ഞാണ് ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാൽ കൊച്ചിയിലേക്ക് അടിയന്തിര വിദഗ്ദ ചികിത്സക്കായി ഡോക്ടർമാർ ശുപാർശ ചെയ്തത് പ്രകാരം കൊച്ചിയിലെത്തിക്കവെ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.. കവരത്തിയിലേക്ക് പോവേണ്ട വിഐപികളെ ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉന്നതരുടെ നിർദ്ദേശ പ്രകാരം  കവരത്തിയിൽ എത്തിക്കാൻ എയർ ആംബുലൻസ് വഴിമാറി പറന്നത് കാരണമാണ് സമയത്തിന് കൊച്ചിയിൽ എത്തിക്കാൻ ആവാതെ കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. എയർ ആംബുലൻസ് ദുരുപയോഗം തുടർക്കഥയാകുമ്പോൾ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് നിവാസികൾ ശക്തമായ പ്രതിഷേധം ആണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...