അത്ര ചെറുതല്ലാത്ത ലക്ഷദ്വീപ് ...



അത്ര ചെറിയ പ്രദേശമാണോ ലക്ഷദ്വീപ്??
അല്ലെന്ന് പറയാം...
ലക്ഷദ്വീപ് ഉൾകൊള്ളുന്ന മുഴുവൻ പ്രദേശവും കൂടി അതായത് വടക്കേ അറ്റത്തുള്ള ദ്വീപിൽ നിന്നും തെക്കേ അറ്റത്തുള്ള ദ്വീപ് വരെ കപ്പലിൽ യാത്ര പോവുകയാണെങ്കിൽ ഏകദേശം ഇരുന്നൂറോളം നൗട്ടിക്കൽ മൈൽ അഥവാ കരയിലെ നാന്നൂറോളം കിലോമീറ്റർ യാത്ര ചെയ്യണം.. കേരളത്തിൽ കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ പോവാനുള്ള ഏകദേശ ദൂരം.. കിഴക്ക് ഭാഗത്തുള്ള ദ്വീപിൽ നിന്നും പടിഞ്ഞാറു അറ്റത്തുള്ള ദ്വീപിൽ പോവാൻ അതെപോലെ തന്നെ ഏകദേശം 200 ഓളം കിലോമീറ്റർ യാത്ര കടലിൽ ചെയ്യണം.. ഇനി ഇന്ത്യൻ വൻകരയിൽ നിന്നും ഏറ്റവും അടുത്തുള്ള ദ്വീപിൽ എത്താൻ ചെയ്യേണ്ടതും 230 കിലോമീറ്റർ വരുന്ന കപ്പൽ യാത്ര.. 
ജനവാസമുള്ളതും ഇല്ലാത്തതും കൂടി 36 ഓളം ചെറു ദ്വീപുകൾ.. അവക്കിടയിൽ മണിക്കൂറുകൾ യാത്ര ചെയ്യേണ്ട കടൽ ദൂരം.. 
ഇനി ഗതാഗത സംവിധാനത്തിലേക്ക് നോക്കിയാൽ പല സൈസ് യാത്ര കപ്പലുകൾ 15 എണ്ണം എങ്കിലും വരും.. ചരക്ക് കപ്പലുകൾ 8 എണ്ണം.. ടഗ്ഗ് ആയി 2 എണ്ണം.. ഇരുപത്തഞ്ചോളം കപ്പലുകളുടെ നടത്തിപ്പ് കാരാണ് ലക്ഷദ്വീപ് തുറമുഘ വകുപ്പ്.. തുറമുഖ വകുപ്പിന് വേണ്ടി കപ്പലുകളുടെ സാങ്കേതികമായ നടത്തിപ്പ്‌ ഏറ്റെടുത്തിരിക്കുന്നത് എൽ ഡി സി എലും.. 
അങ്ങനെ നോക്കിയാൽ ലക്ഷദ്വീപ് അത്ര ചെറുത് അല്ലെന്ന് തന്നെ പറയേണ്ടി വരും.. 
ലക്ഷദ്വീപിനെ ചെറുതാക്കുന്നതു ഓരോ ദ്വീപിന്റെയും കരഭാഗ വിസ്തീർണ്ണം മാത്രം കൂട്ടി കൂട്ടി 32 സ്‌ക്വയർ കിലോമീറ്റർ മാത്രം ഉള്ള പ്രദേശം എന്ന് ചിന്തിക്കുമ്പോൾ ആണ്.. അല്ലെങ്കിൽ എഴുപതിനായിരം കടക്കാത്ത മൊത്തം ജനസംഖ്യ ആയിരിക്കും... 
പക്ഷേ തദ്ദേശ സ്വയം ഭരണ സംവിധാനത്തിൽ ഇത്രയും വിശാലമായ പ്രദേശത്തെ ഒറ്റ ജില്ല പഞ്ചായത്തിൽ ഒതുക്കി കളഞ്ഞത് എന്തിനാണെന്ന് മനസ്സിൽ ആവുന്നില്ല.. അതും തലസ്ഥാനത്തിൽ ഒതുങ്ങി കിടക്കുന്നു... മറ്റു ദ്വീപുകളിൽ ഭരണ മികവും മറ്റു സൗകര്യങ്ങളും എത്തുന്നില്ല.. വിശാലമായി ചിതറി കിടക്കുന്ന ദ്വീപുകൾ ചുരുങ്ങിയത് മൂന്നു ജില്ല പഞ്ചായത്ത്‌ ആക്കിയെങ്കിലും മാറ്റണം.. കവരത്തി കോർപറേഷൻ ആയും... സാങ്കേതികമായി നടക്കാത്ത കാര്യം ആണെങ്കിലും അങ്ങനെ ആണെങ്കിൽ വികസനം കുറച്ചു കൂടെ നന്നായി മറ്റു ദ്വീപുകളിൽ എത്തിക്കാൻ കഴിയും.. ഡിപ്പാർട്മെന്റ് മെന്റ് ഹെഡുകൾ കുറഞ്ഞതെങ്കിലും മറ്റു ദ്വീപുകളിൽ കൊണ്ട് വരണം. വികസനങ്ങൾ തലസ്ഥാന ദ്വീപിൽ മാത്രം ഒതുങ്ങുന്നു എന്ന പരാതി ഒഴിവാക്കി എല്ലാ ദ്വീപുകളെയും ഒരു പോലെ ഉയർത്തി കൊണ്ട് വരണം.. 
ഗതാഗത രംഗം പരിഷ്കരിക്കേണ്ട കാലം കഴിഞ്ഞു.. തുറമുഖ വകുപ്പ് തലപ്പത്തു നിന്നും ഐ എ എസ് കാരെ മാറ്റി ലക്ഷദ്വീപ് സെക്ടർ സ്വഭാവം അറിയുന്ന മികച്ച ക്യാപ്റ്റൻ മാരെ നിയോഗിക്കേണ്ടിയിരിക്കുന്നു. 
ഈസ്റ്റേൺ ജെട്ടിയിൽ കപ്പലുകൾ അടുപ്പിക്കുന്നത് ഇപ്പോൾ സ്ഥിരമായിരിക്കെ പരിഷ്‌കാരങ്ങൾ അവിടെയും വേണം.. ഈസ്റ്റേൺ ജെട്ടി ഉള്ള ഓരോ ദ്വീപിലും കപ്പലുകൾ അടുപ്പിക്കുമ്പോൾ സഹായത്തിനു ടഗ്ഗുകൾ ഉണ്ടായിരിക്കണം.. അല്ലെങ്കിൽ ടഗ്ഗുകൾ നിർബന്ധമായും ഉണ്ടായിരിക്കണം.. കൊച്ചി കായലിൽ കപ്പൽ അടുപ്പിക്കുമ്പോൾ ടഗ്ഗു ഉണ്ടാവുന്ന പോലെ ആഴ കടലിലേക്ക് തുറന്ന് കിടക്കുന്ന നമ്മുടെ ജെട്ടികളിൽ കപ്പൽ അടുപ്പിക്കുമ്പോളും ടഗ്ഗ് ആവശ്യം ആണ്.. അതാണ് സുരക്ഷിതമായ വഴി.. അല്ലാതെ ക്യാപ്റ്റന്റെ കഴിവ് മാത്രം നോക്കി ചെയ്യേണ്ടതോ കാറ്റിന്റെയും കടലിന്റെയും ഗതി അപ്രതീക്ഷിതമായി മാറുമ്പോൾ കപ്പൽ അടുപ്പിക്കാൻ പ്രയാസം വരുമ്പോൾ നാട്ടുകാരുടെ കൂവൽ കേട്ടു ചെയ്യേണ്ട ഒന്നല്ല ബെർത്തിങ്... 
അടുത്ത കാര്യം പോർട്ടും കപ്പലുകളും തമ്മിൽ നിരന്തരമായി ബന്ധപ്പെടാനുള്ള വാർത്താ വിനിമയ മാർഗങ്ങൾ ഉറപ്പു വരുത്തുക എന്നാണ്.. അതിനായി പത്തു ദ്വീപിലും ഉള്ള കണ്ട്രോൾ ടവർ കളുടെ പങ്കു വലുതാണ്.. അപകടാവസ്ഥകളിൽ ഓരോ മിനിറ്റുകളുടെ പോലും വില കടലിൽ വലുതാണ്.. കപ്പലുകൾ തമ്മിൽ പരസ്പരം ബന്ധപ്പെടാൻ ഉള്ള സംവിധാനങ്ങൾ കപ്പലിൽ ഉണ്ടെങ്കിലും കപ്പലും പോർട്ടും തമ്മിൽ VHF റേഞ്ചിന് (20-50NM) അപ്പുറത്തേക്ക് ബന്ധപ്പെടുവാൻ നിലവിൽ കഴിയുന്നില്ല എന്ന് വേണം പറയാൻ. നേരത്തെ ഏതെങ്കിലും ഒരു ടവറിൽ എങ്കിലും 24 മണിക്കൂറിനിടെ ഇപ്പോൾ വേണമെങ്കിലും എത്ര ദൂരത്തു നിന്നു വേണമെങ്കിൽ പോലും ബന്ധപ്പെടാൻ ഉള്ള സംവിധാനം എന്തോ ചില കാരണങ്ങൾ കൊണ്ട് പ്രവർത്തന രഹിതം ആണ്.. 25 കപ്പലുകളുടെ സുരക്ഷയെ കരുതിയും കപ്പലിലെ ജീവനക്കാരുടെ സുരക്ഷയെ കരുതിയും MFHF പോലുള്ള സംവിധാനങ്ങളുടെ സേവനം പോർട്ടും ടവറും ഉറപ്പ് വരുത്തേണ്ടതുണ്ട്.. 24 മണിക്കൂർ കപ്പലുകളെ നിരന്തരം മോണിറ്റർ ചെയ്യുന്ന കപ്പലുകളുമായി ഏതു ദൂരത്തു നിന്നും കമ്മ്യൂണിക്കേഷൻ നടത്താവുന്ന ഒരു ടവർ എങ്കിലും പൂർണ സജ്ജമായി ലക്ഷദ്വീപിൽ ഏതെങ്കിലും ഒരു ദ്വീപിൽ വേണം. പറ്റുമെങ്കിൽ ഓരോ ടവറിലും.. മൊബൈൽ ഫോൺ ഉണ്ടെന്ന പ്രതീക്ഷകളിൽ അഭിരമിക്കരുത്.. കാറ്റ് വന്നാലും കറന്റ് പോയാലും മൊബൈൽ റേഞ്ച് ഇല്ലാതാവുമ്പോൾ ദ്വീപുകളുമായി സംവദിക്കാനുള്ള ഏക മാർഗമായ MF/HF പോലുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു..
(തടരും )

അത്ര ചെറുതല്ലാത്ത ലക്ഷദ്വീപ് ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...