പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാലാവസ്ഥ പ്രവചനം കാറ്റിൽ പറത്തുമ്പോൾ..

ഇമേജ്
ആർക്കു വേണ്ടിയാണ് കപ്പലുകൾ ഇങ്ങിനെ ഓടിക്കുന്നത്? അപ്രായോഗിക രീതികൾ മാറ്റി പ്രായോഗികതയിലേക് എന്ന് വരും നമ്മുടെ ഗതാഗത സംവിധാനം??ജൂലൈ 31 നാണ് ലക്ഷദ്വീപ് ദുരന്ത നിവാരണ വകുപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിൻ അനുസരിച്ചു ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും കനത്ത മഴയും കാറ്റും കടലും എല്ലം ഉണ്ടാവുമെന്ന് ഉള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തത് . അതെ സമയം കേരളത്തിൽ മഴ ശക്തമാവുകയും വിവിധ ജില്ലകളിൽ റെഡ് അലർട്ട് നൽകുകയും തീര പ്രദേശങ്ങൾക്കും മത്സ്യ തൊഴിലാളികൾക്കും എല്ലാം വേണ്ട നിർദേശങ്ങൾ നൽകി തുടങ്ങുകയും ചെയ്തിരുന്നു.എം വി അറേബ്യൻ സീ ഓഗസ്റ്റ് 1 അതിരാവിലെ ആണ് ആന്ത്രോത്തു എത്തുന്നത്. അതി ശക്തമായ കാറ്റും മഴയും അതിനൊപ്പിച്ചുള്ള കടലും. ക്യാപ്റ്റൻ നാലു പ്രാവശ്യം എങ്കിലും ശ്രമിച്ചു കാണണം. കപ്പൽ ബ്രേക്ക്‌ വാട്ടർ വാർഫിൽ ബെർത്ത്‌ ചെയ്യിക്കാൻ. എന്നാൽ പ്രതികൂല കാലാവസ്ഥ അത്തരം ശ്രമങ്ങൾ അപകടത്തിലാക്കുമെന്ന് കണ്ടു നാടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തേക്ക്‌ നീങ്ങുകയും വളരെ നേരത്തെ പരിശ്രമം നടത്തി അറുപതോളം യാത്രക്കാരെ അതി സാഹസികമായി ബോട്ടുകളിൽ ഇറക്കുകയും ചെയ്തു.. വെള്ളത്തിന്റെ ലെവലിൽ നിന്നും അരമീറ്റർ പോലും ഇല്ല കപ്പല

കപ്പലിലെ സെക്കന്റ്‌ ക്ലാസ്സ്‌ ക്യാന്റീനിൽ ഭക്ഷണം യാത്രക്കാർക്ക് ടേബിളിൽ വിതരണം ചെയ്യുന്നില്ലെന്ന് പരാതി

ഇമേജ്
കടൽ പ്രഷുബ്ധമാണ്, കാലാവസ്ഥ പ്രവചനങ്ങൾക്കപ്പുറം മാറി മാറി വന്നു കൊണ്ടിരിക്കുന്നു. ലക്ഷദ്വീപുകാരുടെ യാത്ര കാറ്റും കോളും നിറഞ്ഞ കടലിൽ കപ്പലിൽ തന്നെ ആണ്. ഓരോ ലക്ഷ്യങ്ങൾക്കായി ഉള്ള യാത്രകൾ. യാത്രക്കാർക്കുള്ള ഭക്ഷണം ഒന്നാം ക്ലാസ്സ്‌ കാന്റീൻ, രണ്ടാം ക്ലാസ്സ്‌ കാന്റീൻ എന്നിവിടങ്ങളിൽ ആണ് വിതരണം ചെയ്യുന്നത്.. ക്യാബിൻ ടിക്കറ്റ് എടുത്തവർക്ക് ഒന്നാം ക്ലാസ്സ്‌ കാന്റീൻ ബങ്ക് ടിക്കറ്റ് എടുത്തവർക്ക് രണ്ടാം ക്ലാസ്സ്‌ കാന്റീൻ എന്നതാണ് രീതി. യാത്രക്കാർ അതാത് സമയത്തെ ഭക്ഷണത്തിനു പണമടക്കണം. ശേഷം തീൻ മേശയിൽ ജീവനക്കാർ ഭക്ഷണം വിതരണം ചെയ്തു വരികയായിരുന്നു ഇതു വരെ. എന്നാൽ 2020 ഇൽ കോവിഡ് പശ്ചാത്തലത്തിൽ സമ്പർക്കം കുറക്കുന്നതിന്റെ ഭാഗമായി നടപ്പിൽ വരുത്തിയ ഭക്ഷണം കൗണ്ടറിൽ നിന്നും യാത്രക്കാർ തന്നെ എടുത്ത് കൊണ്ട് പോവുന്ന രീതി ഇപ്പോഴും തുടരുകയാണ് മിക്ക യാത്ര കപ്പലുകളും. ഫസ്റ്റ് ക്ലാസ്സ്‌ ക്യാന്റീനിൽ ജീവനക്കാർ തന്നെ ടേബിളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ അധികം യാത്രക്കാർ വരുന്ന സെക്കന്റ് ക്ലാസ്സ്‌ ക്യാന്റീനിൽ ഇപ്പോഴും കൗണ്ടറിൽ നിന്നും യാത്രക്കാർ ക്യു നിന്നു ഭക്ഷണം വാങ്ങി തീൻ മേശയിൽ കൊണ്ട് പോവുന്ന സ്ഥി