പോസ്റ്റുകള്‍

2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാലാവസ്ഥ പ്രവചനം കാറ്റിൽ പറത്തുമ്പോൾ..

ഇമേജ്
ആർക്കു വേണ്ടിയാണ് കപ്പലുകൾ ഇങ്ങിനെ ഓടിക്കുന്നത്? അപ്രായോഗിക രീതികൾ മാറ്റി പ്രായോഗികതയിലേക് എന്ന് വരും നമ്മുടെ ഗതാഗത സംവിധാനം??ജൂലൈ 31 നാണ് ലക്ഷദ്വീപ് ദുരന്ത നിവാരണ വകുപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിൻ അനുസരിച്ചു ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും കനത്ത മഴയും കാറ്റും കടലും എല്ലം ഉണ്ടാവുമെന്ന് ഉള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തത് . അതെ സമയം കേരളത്തിൽ മഴ ശക്തമാവുകയും വിവിധ ജില്ലകളിൽ റെഡ് അലർട്ട് നൽകുകയും തീര പ്രദേശങ്ങൾക്കും മത്സ്യ തൊഴിലാളികൾക്കും എല്ലാം വേണ്ട നിർദേശങ്ങൾ നൽകി തുടങ്ങുകയും ചെയ്തിരുന്നു.എം വി അറേബ്യൻ സീ ഓഗസ്റ്റ് 1 അതിരാവിലെ ആണ് ആന്ത്രോത്തു എത്തുന്നത്. അതി ശക്തമായ കാറ്റും മഴയും അതിനൊപ്പിച്ചുള്ള കടലും. ക്യാപ്റ്റൻ നാലു പ്രാവശ്യം എങ്കിലും ശ്രമിച്ചു കാണണം. കപ്പൽ ബ്രേക്ക്‌ വാട്ടർ വാർഫിൽ ബെർത്ത്‌ ചെയ്യിക്കാൻ. എന്നാൽ പ്രതികൂല കാലാവസ്ഥ അത്തരം ശ്രമങ്ങൾ അപകടത്തിലാക്കുമെന്ന് കണ്ടു നാടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തേക്ക്‌ നീങ്ങുകയും വളരെ നേരത്തെ പരിശ്രമം നടത്തി അറുപതോളം യാത്രക്കാരെ അതി സാഹസികമായി ബോട്ടുകളിൽ ഇറക്കുകയും ചെയ്തു.. വെള്ളത്തിന്റെ ലെവലിൽ നിന്നും അരമീറ്റർ പോലും ഇല്ല കപ്പല

കപ്പലിലെ സെക്കന്റ്‌ ക്ലാസ്സ്‌ ക്യാന്റീനിൽ ഭക്ഷണം യാത്രക്കാർക്ക് ടേബിളിൽ വിതരണം ചെയ്യുന്നില്ലെന്ന് പരാതി

ഇമേജ്
കടൽ പ്രഷുബ്ധമാണ്, കാലാവസ്ഥ പ്രവചനങ്ങൾക്കപ്പുറം മാറി മാറി വന്നു കൊണ്ടിരിക്കുന്നു. ലക്ഷദ്വീപുകാരുടെ യാത്ര കാറ്റും കോളും നിറഞ്ഞ കടലിൽ കപ്പലിൽ തന്നെ ആണ്. ഓരോ ലക്ഷ്യങ്ങൾക്കായി ഉള്ള യാത്രകൾ. യാത്രക്കാർക്കുള്ള ഭക്ഷണം ഒന്നാം ക്ലാസ്സ്‌ കാന്റീൻ, രണ്ടാം ക്ലാസ്സ്‌ കാന്റീൻ എന്നിവിടങ്ങളിൽ ആണ് വിതരണം ചെയ്യുന്നത്.. ക്യാബിൻ ടിക്കറ്റ് എടുത്തവർക്ക് ഒന്നാം ക്ലാസ്സ്‌ കാന്റീൻ ബങ്ക് ടിക്കറ്റ് എടുത്തവർക്ക് രണ്ടാം ക്ലാസ്സ്‌ കാന്റീൻ എന്നതാണ് രീതി. യാത്രക്കാർ അതാത് സമയത്തെ ഭക്ഷണത്തിനു പണമടക്കണം. ശേഷം തീൻ മേശയിൽ ജീവനക്കാർ ഭക്ഷണം വിതരണം ചെയ്തു വരികയായിരുന്നു ഇതു വരെ. എന്നാൽ 2020 ഇൽ കോവിഡ് പശ്ചാത്തലത്തിൽ സമ്പർക്കം കുറക്കുന്നതിന്റെ ഭാഗമായി നടപ്പിൽ വരുത്തിയ ഭക്ഷണം കൗണ്ടറിൽ നിന്നും യാത്രക്കാർ തന്നെ എടുത്ത് കൊണ്ട് പോവുന്ന രീതി ഇപ്പോഴും തുടരുകയാണ് മിക്ക യാത്ര കപ്പലുകളും. ഫസ്റ്റ് ക്ലാസ്സ്‌ ക്യാന്റീനിൽ ജീവനക്കാർ തന്നെ ടേബിളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ അധികം യാത്രക്കാർ വരുന്ന സെക്കന്റ് ക്ലാസ്സ്‌ ക്യാന്റീനിൽ ഇപ്പോഴും കൗണ്ടറിൽ നിന്നും യാത്രക്കാർ ക്യു നിന്നു ഭക്ഷണം വാങ്ങി തീൻ മേശയിൽ കൊണ്ട് പോവുന്ന സ്ഥി

പോർട്ടിലും വേണ്ടേ മാറ്റങ്ങൾ? - ജസ് തിങ്ക്

ഇമേജ്
തുറമുഖം എന്നത് ഒരു പ്രദേശത്തിന്റെ വികസത്തിന്റെ പ്രധാന മുഖം ആണ്. പുറം ലോകവുമായുള്ള ബന്ധത്തിന്റെ കവാടം. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പോർട്ടും ഒരുങ്ങേണ്ടതുണ്ട്. ചെറുതും വലുതുമായ ഇരുപതിലധികം കപ്പലുകൾ സ്വന്തമായി ഉള്ള കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.അടുത്തും അകലെയും ഒക്കെ ആയി 36 ദ്വീപുകൾ ഉൾകൊള്ളുന്ന ദ്വീപ് സമൂഹം, ജനവാസമുള്ള പത്തു ദ്വീപിലും യാത്ര ആവശ്യത്തിനും ചരക്ക് നീക്കത്തിനും ഒക്കെ ആയി കിഴക്കും പടിഞ്ഞാറും കൂട്ടിയാൽ വാർഫും ബ്രേക്ക്‌ വാട്ടറും കപ്പലുകൾ അടുപ്പിക്കുന്ന ഈസ്റ്റൺ ജെട്ടികൾ ഉൾപ്പടെ പതിനഞ്ചോളം ജെട്ടികൾ, കമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾക്ക് ഉള്ള കണ്ട്രോൾ ടവറുകൾ,പല ദ്വീപുകളിലേക്കും സർവീസ് നടത്തുന്ന യന്ത്ര വൽകൃത ഓടങ്ങൾ അല്ലെങ്കിൽ ചരക്ക് മഞ്ചുകൾ, പുറങ്കടലിൽ നിർത്തുന്ന കപ്പലുകളിലേക്ക് യാത്രക്കാരെ ഇറക്കുവാൻ പോകുന്നവയും മീൻ പിടുത്ത ആവശ്യങ്ങൾക്കും ഒക്കെ ഉള്ള നൂറു കണക്കിന് ബോട്ടുകൾ, മനോഹരമായ ലഗൂൺ ഉൾപ്പെടുന്ന വിവിധ തട്ടുകളിൽ ഉള്ള കടൽ ഭാഗങ്ങൾ.. കപ്പലുകൾ തന്നെ എടുത്താൽ വിവിധ തരത്തിൽ.. ചെറുതും വലുതുമായ യാത്ര കപ്പലുകൾ, ഓയിൽ ടാങ്കർ, ഗ്യാസ് ക്യാരിയർ, ടഗ്ഗുകൾ, വിവിധ തരം ജനറൽ കാർഗോ ഷിപ്പുകൾ, അതിവേഗയ

ലക്ഷദ്വീപ് യാത്രക്കാരുടെ ദുരിതത്തിൽ വിശദീകരണ പത്ര കുറിപ്പ് ഇറക്കി ലക്ഷദ്വീപ് ഭരണകൂടം..

ഇമേജ്
കപ്പലുകളുടെ സുഗമവും കാര്യക്ഷമവും ആയ പ്രവർത്തനം ഉറപ്പു വരുത്തുന്നുണ്ട് എന്ന് ലക്ഷദ്വീപ് ഭരണ കൂടം. എസ്. അസ്‌കർ അലി ഐ എ എസ് , സെക്രട്ടറി (ഐ പി ആർ ), യു ടി എൽ എ ഇറക്കിയ പത്രകുറിപ്പിൽ ആണ് വിശദീകരണം.. സമീപകാലത്ത് രണ്ടു കപ്പലുകൾ മാത്രം ആയിരുന്നു ലക്ഷദ്വീപ് യാത്ര ക്കാർക്ക് വേണ്ടി സർവീസിന് ഉണ്ടായിരുന്നത്. കൊച്ചിയിലും മറ്റു ദ്വീപുകളിലും യാത്രക്കാർ ടിക്കറ്റ്‌ കിട്ടുവാനും കപ്പൽ കിട്ടുവാനും ഒക്കെ ഉള്ള ബുദ്ധിമുട്ടിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഹൈ കോടതിയിൽ പൊതു താല്പര്യ ഹർജി നൽകുകയും യാത്ര ദുരിതം തീർക്കുന്നതിൽ കോടതി ഇടപെടുകയും ചെയ്തിരുന്നു.. തുടർന്ന് എം വി ലഗൂൺ കൂടി അറ്റ കുറ്റ പണി കഴിഞ്ഞു ഇറങ്ങി സർവീസിൽ എത്തിയതോടെ മൂന്നു കപ്പലുകൾ ലഭ്യമായി. ലക്ഷദ്വീപ് ഭരണം ഇറക്കിയ വാർത്ത കുറിപ്പിൽ ഈ മാസം എട്ടിനും, പതിനേഴിനും, പത്തൊമ്പതിനും ഒക്കെ പുറപ്പെട്ട അറേബ്യൻ സീ, കോറൽ കപ്പലുകളിൽ 11 ഉം 75ഉം 47 ഉം ഒക്കെ സീറ്റുകൾ ബാക്കി വന്നിട്ടുള്ളത് ലക്ഷദ്വീപ് ഭരണകൂടം നടത്തിയ കൃത്യമായ പ്ലാനിങ് കൊണ്ടാണ് എന്ന് അവകാശപ്പെടുന്നു.. കൂടാതെ ഹജ്ജ് യാത്രക്കാരുടെ തിരിച്ചു വരവിനും മതിയായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വിദ്യാർത

ഗതാഗതം ഗതിമാറുമ്പോൾ - ജസ്തിങ്ക്

ഇമേജ്
മൺസൂൺ തുടങ്ങുമ്പോൾ തന്നെ ഒരു മാതിരി ബോട്ടുകൾ എല്ലാം കരക്ക് കയറ്റി വെക്കുന്ന ശീലം ഉണ്ട് ദ്വീപുകാർക്ക്.. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പൊതുവിൽ കടൽ പ്രഷുബ്ധമായി കിടക്കുന്നത് കൊണ്ട് ബോട്ടുകൾ തീരം വിട്ട് അധിക ദൂരം പോവാറുമില്ല.. എന്നാൽ ജൂൺ പകുതി കഴിഞ്ഞും ഇന്ന് പ്രൈവറ്റ് ബോട്ടുകൾ അടക്കം ചാർട്ടർ ചെയ്തു ഒരു ദ്വീപിൽ നിന്നും മറ്റു ദ്വീപുകളിലേക്ക് ഓടി കൊണ്ടിരിക്കുകയാണ്..പ്രതികൂല കാലാവസ്ഥ ആണെങ്കിൽ കൂടി ദ്വീപുകാർ തങ്ങളുടെ ആവശ്യങ്ങൾ കാരണം ബോട്ടുകൾ ആശ്രയിക്കുന്ന കാലത്തേക്ക് തിരിച്ചു വന്നിരിക്കുന്നു.. ഏതു പ്രതികൂല കാലാവസ്ഥയിലും കടലുകൾ താണ്ടിയ ചരിത്രം ഉള്ള ദ്വീപ് മക്കൾക്ക്‌ ഇതൊന്നും പുതിയ കാര്യം അല്ലെങ്കിൽ കൂടി കഴിഞ്ഞ കുറെ വർഷങ്ങൾ ഇങ്ങിനെ ആയിരുന്നില്ല എന്നു വേണം പറയാൻ.. യാത്ര ദുരിതം ദ്വീപുകളെ അത്ര അധികം വലച്ചിരിക്കുന്നു.. ചുരുങ്ങിയത് നാലു കപ്പലുകൾ എങ്കിലും ഓടിയിരുന്ന മൺസൂൺ കാലങ്ങളിൽ പോലും യാത്രാ ക്ലേഷവും ടിക്കറ്റ് ക്ഷാമവും നേരിട്ടിരുന്ന അവസ്ഥയിൽ നിന്നും കേവലം രണ്ടു കപ്പലുകൾ മാത്രം യാത്രാവശ്യങ്ങൾക്ക് ചുരുങ്ങിയ ഈ മൺസൂൺ കാലം പഴയ യാത്രാ ക്ലേശങ്ങൾ ഇരട്ടി ആക്കിയിട്ടുണ്ട് ഇന്ന്.. ആളുകളുടെ യാത്രാവശ്യങ്ങൾ പതിന്മ

ലക്ഷദ്വീപിന്റെ സാമ്പത്തിക ഭാവിയിൽ ആശങ്കയോടെ ഡോ. ഖലീൽ ഖാൻ

ഇമേജ്
ലക്ഷദ്വീപിൽ സമീപ കാലത്തായി നടന്നു കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളിൽ ദ്വീപ് സമ്പദ്ഘടനയിലും സാമൂഹികയും വലിയ കോട്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.. ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മൂന്നു നാലു വർഷം കൊണ്ട് ദാരിദ്ര്യത്തിലേക്കു നീങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.. വിഷയത്തിൽ ആശങ്ക അറിയിച്ചും സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധ ക്ഷണിച്ചും എല്ലാം ലക്ഷദ്വീപിലെ പ്രിയപ്പെട്ട ഡോക്ടർ ഖലീൽ ഖാൻ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം.. *ആട്ടിയ വെളിച്ചെണ്ണയും നമ്മുടെ സമ്പദ്ഘടനയും.* Dr Khaleel Khan.  ഇന്നലെ രാത്രി വീട്ടിലേക്കു കുറച്ചു സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ പോയി. അവിടെ ഷെൽഫിൽ പുതിയ ഒരു ബ്രാന്റ്‌ വെളിച്ചെണ്ണ ഇരിക്കുന്നു. ലേബൽ കണ്ടപ്പോൾ നാടൻ ആണോന്നു സംശയം തോന്നി.  ഇതേത്‌ നാട്ടിളത്‌?  അത്‌ നാടൻ ഇല്ല, മല്യാം.  ഈ മറുപടി കേട്ടപ്പോൾ നെഞ്ചിനകത്ത്‌ എവിടെയൊക്കെയോ ഒരു നോവ്‌ അനുഭവപ്പെട്ടു.  വില എത്ര?  ചെറിയൊരു ആകാംക്ഷയോടെ ഞാൻ ചോദിച്ചു.  250 രൂപ!!!  ഞെട്ടിപ്പോയി!  നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന, ശുദ്ധമെന്ന് ഉറപ്പുള്ള,  100 ശതമാനം ഓർഗ്ഗാനിക്‌ എന്ന് ഉറപ്പുള്ള,   എന്റെയും നിങ്ങളുടെയും വീടിനു ചുറ്റുമുള്ള തെങ്ങിൽ കായ്ച്ച തേങ

മാരിടൈം ഡേ ആഘോഷത്തിന്റെ ഭാഗമായി പൊതു ജനങ്ങൾക്ക്‌ സന്ദർശിക്കുവാൻ നാളെ ഒരു യാത്ര കപ്പൽ തുറന്നു കൊടുക്കുന്നു.

ഇമേജ്
04.04.2022.:കൊച്ചി :          59 മത് നാഷണൽ മരിടൈം ഡേ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ പൊതു ജനങ്ങൾക്കു കപ്പൽ സന്ദർശിക്കുവാൻ അവസരം. എം വി ലക്ഷദ്വീപ് സീ എന്ന യാത്രക്കപ്പൽ നാളെ 05.04.2022 നു പൊതു ജനങ്ങൾക്ക് സന്ദർശനം നടത്തുവാൻ തുറന്നു കൊടുക്കുന്നു. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെ ആണ് സന്ദർശന സമയം. പ്രവേശനത്തിനായി ആധാർ കാർഡോ ഇലക്ഷന് ഐ ഡി കാർഡോ തിരിച്ചറിയൽ രേഖ ആയി കരുതുക. കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിൽ ഉള്ള യു ടി എൽ വാർഫിൽ ആണ് കപ്പൽ ഉള്ളത്.. ലക്ഷദ്വീപ് വാർഫ് അല്ലെങ്കിൽ സ്കാനിംഗ് സെന്റർ ഉള്ള വാർഫ് എന്നൊക്കെ സ്ഥലം മനസ്സിലാക്കി കൊടുക്കുവാൻ ഓർത്തു വെക്കാവുന്നതാണ്.

കൊച്ചിയിലെ ലക്ഷദ്വീപ് കപ്പൽ യാത്രക്കാർക്കുള്ള സ്കാനിംഗ് സെന്ററും ജനങ്ങൾ ആഗ്രഹിക്കുന്ന സൗകര്യങ്ങളും...

ഇമേജ്
ചുട്ടു പൊള്ളുന്ന ചൂടാണ്.. തിങ്ങി നിറഞ്ഞു നൂറു കണക്കിന് യാത്രക്കാർ.. ടിക്കറ്റ് കിട്ടിയവർ, ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ് ഉള്ളവർ, ടിക്കറ്റ് ഉണ്ടായിട്ടും വാക്സിൻ സർട്ടിഫിക്കറ്റ് ഹാർഡ് കോപ്പി ഇല്ലാത്തവർ, ഇനി ടിക്കറ്റ് ഉണ്ട് പക്ഷെ പേര് മാറ്റേണ്ടി വരും എന്നു പറഞ്ഞു പ്രതീക്ഷയോടെ വന്നവർ, കുട്ടികൾ, ചെറുപ്പക്കാർ, പ്രായമുള്ളവർ, രോഗികൾ എല്ലാരും ഇങ്ങിനെ തിങ്ങി നിറഞ്ഞു നിൽക്കുന്നു.. കൊച്ചി വില്ലിങ്ട്ടൻ ഐലൻഡ് ലക്ഷദ്വീപ് സ്കാനിംഗ് സെന്റർ കൂടെ യാത്രക്കാർക്കുള്ള സൗഖ്യ കേന്ദ്രത്തിനു മുമ്പിൽ കപ്പൽ ഉള്ള ദിവസങ്ങളിൽ ഉള്ള സ്ഥിരം കാഴ്ച ആണിത്.. കോവിഡ് തുടങ്ങിയതിനു ശേഷം ആണ് യാത്രക്കാർക്ക് ഇങ്ങനെ സ്കാനിംഗ് സെന്റർനു പുറത്തു എല്ലാം ശരിയാവുന്നത് വരെ കാത്തിരിക്കാൻ തുടങ്ങിയത്.. പുറത്തു ഫാനിന്റെ കാറ്റ് കിട്ടുമെന്ന് മാത്രം. കൊടും ചൂടിൽ തൊണ്ട വരണ്ടാൽ പോലും ദാഹ ജലം പോലും കിട്ടില്ല.. സ്കാനിംഗ് സെന്റർ ഉള്ള ലക്ഷദ്വീപ് വാർഫ് പരിസരത്തിന് അടുത്ത് എങ്ങും തന്നെ ലഘു ഭക്ഷണം കിട്ടുന്ന ശീതള പാനീയങ്ങൾ കിട്ടുന്ന കടകൾ ഇല്ല.. സ്കാനിംഗ് സെന്റർനു അകത്തു സ്പോർട്സ് നടത്തുന്ന കട ഉണ്ടെങ്കിലും പുറത്ത് കാത്തിരിക്കുന്നവർക്ക് അപ്രാപ്യം ആണത്. അതെ അ

അയ സോഫിയയിലെ തറാവീഹ് നിസ്കാരം. വിശ്വാസികൾ ഒഴുകി എത്തി. വിശുദ്ധ റമളാന് തുടക്കം..

ഇമേജ്
തുർക്കിയിലെ പ്രശസ്തമായ അയ സോഫിയ പള്ളിയിൽ റമളാൻ ആദ്യ താറാവീഹിന് വിശ്വാസികൾ ഒഴുകിയെത്തി.8 ദശാബ്ദങ്ങൾക്കു ശേഷം ഉള്ള ആദ്യ തറാവീഹ് നിർവ്വഹിക്കാൻ നൂറ് കണക്കിന് വിശ്വാസികൾ ഒത്തു കൂടി.  ക്രിസ്താബ്ദം 532 ഇൽ ആണ് ഹഗിയാ സോഫിയ നിർമ്മിക്കുന്നത്.  1453 ഇസ്താംബൂൾ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കീഴിൽ ആയപ്പോൾ മുസ്ലിം പള്ളിയാക്കി മാറ്റുക ആയിരുന്നു. ശേഷം 1934 ചരിത്രപ്രാധാന്യം ഉള്ള ഈ നിർമ്മിതി മ്യൂസിയം ആക്കി മാറ്റി. ഏർദോഗാൻ ഭരണത്തിൽ 2020 ഇൽ തിരിച്ചു പള്ളിയാക്കി മാറ്റി.. ഒരു പള്ളി എന്നതിനപ്പുറം ഏറെ ചരിത്ര പ്രാധാന്യമുള്ളതും വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രവും ആണ് ഇസ്താംബൂളിൽ നിലകൊള്ളുന്ന അയ സോഫിയ.

ചരിത്രത്തിലേക്ക് ഒരു വേദി ബഹിഷ്കരണം - ജസ് തിങ്ക് എഡിറ്റോ റിയൽ

ഇമേജ്
മ്ലാനമായ മനസ്സിന് മേൽ കുളിർ മഴയായി എന്നാണ് പെട്രോൾ പമ്പ് ഉത്ഘാടന വേദിയിൽ നിന്നുള്ള ബഹിഷ്കരണ പ്രതിഷേധം വിശേഷിപ്പിച്ചു കൊണ്ട് പ്രശസ്ത സാഹിത്യകാരൻ ബാഹിർ കുന്നാംഗലം കുറിച്ചത്..യാഥാർഥ്യം അത് തന്നെയാണ്. മ്ലാനതയോടെ മൂക സാക്ഷിയായി പട്ടേലിന്റെ പരിഷ്കാരങ്ങൾ കണ്ട് കൊണ്ടിരുന്ന ഒരു പറ്റം ദ്വീപ് ജനങ്ങളുടെ മനസ്സിൽ കുളിർ മഴയായി പെയ്തിറങ്ങുകയായിരുന്നു ലക്ഷദ്വീപ് തെരെഞ്ഞെടുത്ത ജന പ്രതിനിധിയുടെ പട്ടേലിനെ ഇരുത്തി നാട്ടുകാർക്ക് മുമ്പിൽ എണ്ണി എണ്ണി ഉള്ള പ്രതിഷേധമറിയിച്ചുള്ള പ്രസംഗവും ശേഷം വേദി വിട്ടു ജനക്കൂട്ടത്തോടൊപ്പം ഉള്ള ഇറങ്ങി പോക്കും. കേഗ് കുറിച്ച പോലെ ആ വേദിയിൽ നിന്നും ഇറങ്ങി പോയത് ദ്വീപുകാരുടെ ഉള്ളിൽ അത്രയും നാൾ ഉണ്ടായിരുന്ന ഭയം കൂടി ആയിരുന്നു. ജനങ്ങൾക്കു പ്രതിഷേധിക്കുവാൻ പോലും അവകാശം നല്കാത്ത വിധം ഓരോ പഴുതുകളും അടച്ചു തന്റെ സ്വേച്ഛാധിപത്യ നിലപാടുകൾ തുടർന്ന് പോരുമെന്ന് കരുതിയിരുന്ന പ്രഫുൽ ഘോടാ പട്ടേൽ ഞെട്ടി പോയ സംഭവം.. ജനപ്രതിനിധികളെ കൂട്ടാതെ കൂടിയാലോചിക്കാതെ ലക്ഷദ്വീപ് ജനങ്ങളിൽ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും ആയ വിവിധ മേഖലകളിൽ പ്രതിസന്ധി തീർക്കുന്ന പരിഷ്കാര നടപടികളും കൊണ്ട് കഴിഞ്ഞ പതിനഞ്ച്

പരസ്യ പ്രതിഷേധവുമായി പെട്രോൾ പമ്പ് ഉത്ഘാടന വേദിയിൽ എം പി മുഹമ്മദ്‌ ഫൈസൽ..

ഇമേജ്
30. 03.2022:    കവരത്തി : ജനങ്ങളെയും ജനങ്ങൾ തെരെഞ്ഞെടുത്ത ജന പ്രതിനിധികളെയും കണക്കിലെടുക്കാതെ ഉള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നയങ്ങൾക്കെതിരിൽ പ്രതിഷേധങ്ങൾ തുടർന്ന് കൊണ്ടിരിക്കും എന്നു പ്രഖ്യാപിച്ചു ലക്ഷദ്വീപ് എം പി വാക് ഔട്ട്‌ നടത്തി. കൂടെ നാട്ടുകാരും.. സ്ഥലം ഐ ഒ സി യുടെ പെട്രോൾ പമ്പ് ഉത്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയ വേദി.. വേദിയിൽ സാക്ഷാൽ പ്രഫുൽ ഘോടാ പട്ടേലും ഐ ഒ സി ചെയർ മാനും അടക്കമുള്ള പ്രമുഖർ. പ്രസംഗത്തിൽ തന്റെ ഊഴം ആയപ്പോൾ എം പി കഴിഞ്ഞ പതിനഞ്ച് മാസത്തെ ജനങ്ങളുടെ പ്രയാസങ്ങളെ സൂചിപ്പിച്ചു സംസാരിച്ചു.. എന്തു കൊണ്ടാണ് പ്രതിഷേധം ഉയരുന്നത് എന്നു വ്യക്തമാക്കി.. ജനപ്രതിനിധികളോട് കൂടി ആലോചിക്കാത്ത ഭരണകൂടത്തിന്റെ വികസന നയത്തെ വിമർശിച്ച എം പി കിരാതവും ഏകാധിപത്യപരവുമായ ഭരണത്തിനെതിരെ പ്രതിഷേധിച്ചു വേദി വിടുന്നു എന്നു അറിയിച്ചു. തന്നോട് ഐക്യപ്പെടുന്ന ജനങ്ങളോടും കൂടെ പോരാൻ ആഹ്വാനം ചെയ്തു കൊണ്ട് വാക് ഔട്ട്‌ നടത്തി. ശേഷം അണികൾക്കൊപ്പം ഗാന്ധി പ്രതിമയുടെ അടുക്കൽ നിന്നു കൊണ്ട് പ്രതിഷേധ മുദ്രവാക്യങ്ങൾ വിളിച്ചു.. ഈ മാസം 21 നു എം പി ഉൾപ്പെടുന്ന പാർട്ടി പ്രഖ്യാപിച്ച സമരം തടയുവാൻ 20 രാത്രി പത്തു മുതൽ എല്ലാ

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്

ഇമേജ്
അവകാശങ്ങൾ ഹനിക്കപ്പെടുമ്പോഴും സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും ഒക്കെ ചെയ്യുമ്പോൾ ആണ് സമരങ്ങൾ ഉണ്ടാവുന്നത്. വിയോജിക്കാനും വിമർശിക്കാനും ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്താനും ഒക്കെ അവകാശം ഉള്ള മഹത്തായ ഭരണ ഘടന നില നിൽക്കുന്ന രാജ്യത്തു നിന്നു കൊണ്ട് വീണ്ടും വീണ്ടും പ്രതിഷേധിക്കാൻ ഉള്ള അവകാശത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കേണ്ടി വരുന്ന ചെറു ദ്വീപ് സമൂഹം അക്ഷരാർത്ഥത്തിൽ നിസ്സഹായതയിലും നിരാശയിലും അകപ്പെട്ടിരിക്കുകയാണ്. അവിടെ പരാജയം സംഭവിച്ചിരിക്കുന്നത് കേവലം കക്ഷികൾക്കോ വ്യക്തികൾക്കോ അല്ല, മറിച്ചു ജനാധിപത്യത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള ജനങ്ങൾക്ക് തന്നെയാണ്. ജനാധിപത്യ രാജ്യത്തു വികസനം എന്നു പറയുന്നത് വെറും സ്പൂൺ ഫീഡിങ് മാത്രമല്ലെന്നു ഭരണകൂടം മനസ്സിലാക്കണം. പതിനഞ്ച് മാസമായി ലക്ഷദ്വീപ് ജനങ്ങൾ അനുഭവിക്കുന്നത് ജനാധിപത്യ അവകാശങ്ങളെ കണക്കിലെടുക്കാത്ത ജനങ്ങളെ മനസ്സിലാക്കാത്ത ജനങ്ങളിൽ തൃപ്തി ഉണ്ടാക്കാത്ത ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന ഭരണ പരിഷ്കാരങ്ങൾ തന്നെ ആണെന്നതിനു നിലക്കാതെ ഉയർന്നു വരുന്ന ശീതമോ ഉഷ്ണമോ ഒക്കെ വിളിക്കാവുന്ന സമരങ്ങൾ തന്നെ ആണ് തെളിവ്. അവിടെ തെരെഞ്ഞെടുക്കപ്പെട്ട ജന പ്

സമരതലേന്ന് നിരോധനാജ്ഞ തലസ്ഥാനത്തു പ്രതിഷേധം ഇരമ്പി..

ഇമേജ്
20.03.2022: കവരത്തി : ലക്ഷദ്വീപിലെ പത്തു ദ്വീപുകളിലും സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു ദ്വീപ് ഭരണ കൂടം. നാളെ 21. 03.2022 ലക്ഷദ്വീപിലെ പ്രമുഖ പാർട്ടി ആയ എൻ സി പി ബഹുജന പ്രതിഷേധ സമരം വിവിധ കേന്ദ്രങ്ങളിൽ നടത്താൻ ഇരിക്കെ ആണ് ഇന്ന് വൈകുന്നേരം നിരോധനാജ്ഞ ഉത്തരവ് ഇറക്കുന്നത്. ഭരണകൂടത്തിനു എതിരെ ഉള്ള പ്രതിഷേധം കലാപം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നു ഉള്ള ഇന്റലിജിൻസ്   റിപ്പോർട്ട്‌  ഉണ്ടെന്നു കാണിച്ചു നിരോധന ഉത്തരവ് വന്നിരിക്കുന്നത്. എന്നാൽ രാത്രി പത്തുമണി മുതൽ തുടങ്ങുന്ന നിരോധനാജ്ഞ കണക്കിലെടുത്തു പാർട്ടി പ്രവർത്തകർ യോഗം കൂടുകയും ലക്ഷദ്വീപ് എം പി യുടെ നേതൃത്വത്തിൽ രാത്രി തന്നെ പ്രതിഷേധ പ്രകടനം നടത്തുകയും ആയിരുന്നു. വിവിധ ദ്വീപുകളിൽ നിന്നും എത്തിയ അണികൾ സമരത്തിൽ പങ്കെടുത്തു. സമരത്തെ നേരിടാൻ വൻ സന്നാഹങ്ങൾ ആണ് ലക്ഷദ്വീപ് ഭരണകൂടം ഒരുക്കിയത്.. ആൾകൂട്ട നിയന്ത്രണത്തിന് മുൻകൂട്ടി ഡ്രിൽ നടത്തിയത് വാർത്ത ആയിരുന്നു.. അതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോട പട്ടേലെ വെല്ലുവിളിച്ചു ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഇട്ടുവെന്നു കാണിച്ചു കവരത്തി വി ഡി പി മെമ്പർ ആസിഫ് അലിയെ പോലീസ് അറസ്റ്റ് ചെയ്തതും പ്രതിഷേധം കന

ശമ്പള വിതരണത്തിൽ താമസം.. കപ്പൽ ജീവനക്കാർ അമർഷത്തിൽ

ലക്ഷദ്വീപിലെ വിവിധ കപ്പലുകളിൽ ശമ്പള വിതരണം തടസ്സപ്പെട്ടു.. ചില കപ്പലുകളിൽ ശമ്പളം മാത്രം വിതരണം ചെയ്യുകയും മറ്റു അലവൻസുകൾ നൽകുവാൻ താമസം വരികയുമാണ്.എൽ ഡി സി എൽ കൊടുത്തു തീർക്കുവാൻ ഉള്ള ബാധ്യതകളുടെ പേരിൽ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്ന തേർഡ് പാർട്ടി മാനിങ് ഏജൻസികൾ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെച്ചിരിക്കുകയാണ്. പ്രസ്തുത വിഷയത്തിൽ വൻ അമർഷത്തിൽ ആണ് കപ്പൽ തൊഴിലാളികൾ.. ഫെബ്രുവരി മാസത്തെ ശമ്പളം ആണ് ചില കപ്പലുകളിൽ ഇനിയും വിതരണം ചെയ്യാത്തത്..കപ്പൽ എസ് സി ഐ ക്കു കൈമാറുന്നതും ഏജൻസികളുടെ കാലാവധി കഴിഞ്ഞതും ആയി ബന്ധപ്പെട്ട് നിൽക്കുന്ന വിഷയങ്ങളും ശമ്പള വിതരണത്തെ ബാധിച്ചിട്ടുണ്ട്.

യാത്രക്കാർക്ക് ആശ്വാസം. ലഗൂൺ റെഡി ആവുന്നു. പ്രോഗ്രാം ഉടൻ...

ഇമേജ്
11.03.2022 : ലക്ഷദ്വീപ് യാത്രക്കാർക്ക് ആശ്വാസം നൽകുന്ന വാർത്ത പുറത്തു വരുന്നു. എം വി ലഗൂൺസ് യാത്രകൾക്ക് തയ്യാറാവുന്നു. വാർഷിക സർവ്വേ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭ്യമായതോടെ കപ്പൽ യാത്രകൾക്ക് സജ്ജമായി. ജനുവരി പകുതിയോടെ  കപ്പലിൽ കോവിഡ് റിപ്പോർട്ട്‌ വന്നതിനെ തുടർന്ന്  ഓട്ടം നിർത്തുക ആയിരുന്നു. വാർഷിക സർട്ടിഫിക്കറ്റ് തീരുവാൻ ദിവസങ്ങൾ ബാക്കി ഉള്ളപ്പോൾ ആയിരുന്നു ഇത്. തുടർന്ന്  കപ്പൽ ആരോഗ്യം വീണ്ടെടുത്തപ്പോഴേക്കും സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിരുന്നു. തുടർന്ന് സർവ്വേ നടപടികൾ പൂർത്തിയാക്കി മാർച്ച്‌ ആദ്യം തന്നെ ഓടിക്കുവാൻ ശ്രമങ്ങൾ നടന്നെങ്കിലും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടുവാൻ താമസം വന്നു.  നിലവിൽ ഏപ്രിൽ മാസം പകുതി വരെ സർവീസ് നടത്തുവാൻ ഉള്ള അനുമതി ആണ് നൽകിയിരിക്കുന്നത്.. ശേഷം ഡ്രൈ ഡോക്ക് നടത്തിയ ശേഷം സർട്ടിഫിക്കറ്റ് പുതുക്കി നൽകും.. പ്രോഗ്രാം ഉടനെ തന്നെ പുറത്തുവിടുമെന്നാണ് സൂചന.. ഒരു കപ്പൽ മാത്രം ഓടികൊണ്ടിരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ആശ്വാസം ആണ് ലഗൂൺ തിരികെ സർവീസിൽ വരുമ്പോൾ.. സർവ്വേ നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ അറേബ്യൻ സീ എന്ന യ