പോസ്റ്റുകള്‍

മാർച്ച്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചരിത്രത്തിലേക്ക് ഒരു വേദി ബഹിഷ്കരണം - ജസ് തിങ്ക് എഡിറ്റോ റിയൽ

ഇമേജ്
മ്ലാനമായ മനസ്സിന് മേൽ കുളിർ മഴയായി എന്നാണ് പെട്രോൾ പമ്പ് ഉത്ഘാടന വേദിയിൽ നിന്നുള്ള ബഹിഷ്കരണ പ്രതിഷേധം വിശേഷിപ്പിച്ചു കൊണ്ട് പ്രശസ്ത സാഹിത്യകാരൻ ബാഹിർ കുന്നാംഗലം കുറിച്ചത്..യാഥാർഥ്യം അത് തന്നെയാണ്. മ്ലാനതയോടെ മൂക സാക്ഷിയായി പട്ടേലിന്റെ പരിഷ്കാരങ്ങൾ കണ്ട് കൊണ്ടിരുന്ന ഒരു പറ്റം ദ്വീപ് ജനങ്ങളുടെ മനസ്സിൽ കുളിർ മഴയായി പെയ്തിറങ്ങുകയായിരുന്നു ലക്ഷദ്വീപ് തെരെഞ്ഞെടുത്ത ജന പ്രതിനിധിയുടെ പട്ടേലിനെ ഇരുത്തി നാട്ടുകാർക്ക് മുമ്പിൽ എണ്ണി എണ്ണി ഉള്ള പ്രതിഷേധമറിയിച്ചുള്ള പ്രസംഗവും ശേഷം വേദി വിട്ടു ജനക്കൂട്ടത്തോടൊപ്പം ഉള്ള ഇറങ്ങി പോക്കും. കേഗ് കുറിച്ച പോലെ ആ വേദിയിൽ നിന്നും ഇറങ്ങി പോയത് ദ്വീപുകാരുടെ ഉള്ളിൽ അത്രയും നാൾ ഉണ്ടായിരുന്ന ഭയം കൂടി ആയിരുന്നു. ജനങ്ങൾക്കു പ്രതിഷേധിക്കുവാൻ പോലും അവകാശം നല്കാത്ത വിധം ഓരോ പഴുതുകളും അടച്ചു തന്റെ സ്വേച്ഛാധിപത്യ നിലപാടുകൾ തുടർന്ന് പോരുമെന്ന് കരുതിയിരുന്ന പ്രഫുൽ ഘോടാ പട്ടേൽ ഞെട്ടി പോയ സംഭവം.. ജനപ്രതിനിധികളെ കൂട്ടാതെ കൂടിയാലോചിക്കാതെ ലക്ഷദ്വീപ് ജനങ്ങളിൽ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും ആയ വിവിധ മേഖലകളിൽ പ്രതിസന്ധി തീർക്കുന്ന പരിഷ്കാര നടപടികളും കൊണ്ട് കഴിഞ്ഞ പതിനഞ്ച്

പരസ്യ പ്രതിഷേധവുമായി പെട്രോൾ പമ്പ് ഉത്ഘാടന വേദിയിൽ എം പി മുഹമ്മദ്‌ ഫൈസൽ..

ഇമേജ്
30. 03.2022:    കവരത്തി : ജനങ്ങളെയും ജനങ്ങൾ തെരെഞ്ഞെടുത്ത ജന പ്രതിനിധികളെയും കണക്കിലെടുക്കാതെ ഉള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നയങ്ങൾക്കെതിരിൽ പ്രതിഷേധങ്ങൾ തുടർന്ന് കൊണ്ടിരിക്കും എന്നു പ്രഖ്യാപിച്ചു ലക്ഷദ്വീപ് എം പി വാക് ഔട്ട്‌ നടത്തി. കൂടെ നാട്ടുകാരും.. സ്ഥലം ഐ ഒ സി യുടെ പെട്രോൾ പമ്പ് ഉത്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയ വേദി.. വേദിയിൽ സാക്ഷാൽ പ്രഫുൽ ഘോടാ പട്ടേലും ഐ ഒ സി ചെയർ മാനും അടക്കമുള്ള പ്രമുഖർ. പ്രസംഗത്തിൽ തന്റെ ഊഴം ആയപ്പോൾ എം പി കഴിഞ്ഞ പതിനഞ്ച് മാസത്തെ ജനങ്ങളുടെ പ്രയാസങ്ങളെ സൂചിപ്പിച്ചു സംസാരിച്ചു.. എന്തു കൊണ്ടാണ് പ്രതിഷേധം ഉയരുന്നത് എന്നു വ്യക്തമാക്കി.. ജനപ്രതിനിധികളോട് കൂടി ആലോചിക്കാത്ത ഭരണകൂടത്തിന്റെ വികസന നയത്തെ വിമർശിച്ച എം പി കിരാതവും ഏകാധിപത്യപരവുമായ ഭരണത്തിനെതിരെ പ്രതിഷേധിച്ചു വേദി വിടുന്നു എന്നു അറിയിച്ചു. തന്നോട് ഐക്യപ്പെടുന്ന ജനങ്ങളോടും കൂടെ പോരാൻ ആഹ്വാനം ചെയ്തു കൊണ്ട് വാക് ഔട്ട്‌ നടത്തി. ശേഷം അണികൾക്കൊപ്പം ഗാന്ധി പ്രതിമയുടെ അടുക്കൽ നിന്നു കൊണ്ട് പ്രതിഷേധ മുദ്രവാക്യങ്ങൾ വിളിച്ചു.. ഈ മാസം 21 നു എം പി ഉൾപ്പെടുന്ന പാർട്ടി പ്രഖ്യാപിച്ച സമരം തടയുവാൻ 20 രാത്രി പത്തു മുതൽ എല്ലാ

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്

ഇമേജ്
അവകാശങ്ങൾ ഹനിക്കപ്പെടുമ്പോഴും സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും ഒക്കെ ചെയ്യുമ്പോൾ ആണ് സമരങ്ങൾ ഉണ്ടാവുന്നത്. വിയോജിക്കാനും വിമർശിക്കാനും ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്താനും ഒക്കെ അവകാശം ഉള്ള മഹത്തായ ഭരണ ഘടന നില നിൽക്കുന്ന രാജ്യത്തു നിന്നു കൊണ്ട് വീണ്ടും വീണ്ടും പ്രതിഷേധിക്കാൻ ഉള്ള അവകാശത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കേണ്ടി വരുന്ന ചെറു ദ്വീപ് സമൂഹം അക്ഷരാർത്ഥത്തിൽ നിസ്സഹായതയിലും നിരാശയിലും അകപ്പെട്ടിരിക്കുകയാണ്. അവിടെ പരാജയം സംഭവിച്ചിരിക്കുന്നത് കേവലം കക്ഷികൾക്കോ വ്യക്തികൾക്കോ അല്ല, മറിച്ചു ജനാധിപത്യത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള ജനങ്ങൾക്ക് തന്നെയാണ്. ജനാധിപത്യ രാജ്യത്തു വികസനം എന്നു പറയുന്നത് വെറും സ്പൂൺ ഫീഡിങ് മാത്രമല്ലെന്നു ഭരണകൂടം മനസ്സിലാക്കണം. പതിനഞ്ച് മാസമായി ലക്ഷദ്വീപ് ജനങ്ങൾ അനുഭവിക്കുന്നത് ജനാധിപത്യ അവകാശങ്ങളെ കണക്കിലെടുക്കാത്ത ജനങ്ങളെ മനസ്സിലാക്കാത്ത ജനങ്ങളിൽ തൃപ്തി ഉണ്ടാക്കാത്ത ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന ഭരണ പരിഷ്കാരങ്ങൾ തന്നെ ആണെന്നതിനു നിലക്കാതെ ഉയർന്നു വരുന്ന ശീതമോ ഉഷ്ണമോ ഒക്കെ വിളിക്കാവുന്ന സമരങ്ങൾ തന്നെ ആണ് തെളിവ്. അവിടെ തെരെഞ്ഞെടുക്കപ്പെട്ട ജന പ്

സമരതലേന്ന് നിരോധനാജ്ഞ തലസ്ഥാനത്തു പ്രതിഷേധം ഇരമ്പി..

ഇമേജ്
20.03.2022: കവരത്തി : ലക്ഷദ്വീപിലെ പത്തു ദ്വീപുകളിലും സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു ദ്വീപ് ഭരണ കൂടം. നാളെ 21. 03.2022 ലക്ഷദ്വീപിലെ പ്രമുഖ പാർട്ടി ആയ എൻ സി പി ബഹുജന പ്രതിഷേധ സമരം വിവിധ കേന്ദ്രങ്ങളിൽ നടത്താൻ ഇരിക്കെ ആണ് ഇന്ന് വൈകുന്നേരം നിരോധനാജ്ഞ ഉത്തരവ് ഇറക്കുന്നത്. ഭരണകൂടത്തിനു എതിരെ ഉള്ള പ്രതിഷേധം കലാപം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നു ഉള്ള ഇന്റലിജിൻസ്   റിപ്പോർട്ട്‌  ഉണ്ടെന്നു കാണിച്ചു നിരോധന ഉത്തരവ് വന്നിരിക്കുന്നത്. എന്നാൽ രാത്രി പത്തുമണി മുതൽ തുടങ്ങുന്ന നിരോധനാജ്ഞ കണക്കിലെടുത്തു പാർട്ടി പ്രവർത്തകർ യോഗം കൂടുകയും ലക്ഷദ്വീപ് എം പി യുടെ നേതൃത്വത്തിൽ രാത്രി തന്നെ പ്രതിഷേധ പ്രകടനം നടത്തുകയും ആയിരുന്നു. വിവിധ ദ്വീപുകളിൽ നിന്നും എത്തിയ അണികൾ സമരത്തിൽ പങ്കെടുത്തു. സമരത്തെ നേരിടാൻ വൻ സന്നാഹങ്ങൾ ആണ് ലക്ഷദ്വീപ് ഭരണകൂടം ഒരുക്കിയത്.. ആൾകൂട്ട നിയന്ത്രണത്തിന് മുൻകൂട്ടി ഡ്രിൽ നടത്തിയത് വാർത്ത ആയിരുന്നു.. അതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോട പട്ടേലെ വെല്ലുവിളിച്ചു ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഇട്ടുവെന്നു കാണിച്ചു കവരത്തി വി ഡി പി മെമ്പർ ആസിഫ് അലിയെ പോലീസ് അറസ്റ്റ് ചെയ്തതും പ്രതിഷേധം കന

ശമ്പള വിതരണത്തിൽ താമസം.. കപ്പൽ ജീവനക്കാർ അമർഷത്തിൽ

ലക്ഷദ്വീപിലെ വിവിധ കപ്പലുകളിൽ ശമ്പള വിതരണം തടസ്സപ്പെട്ടു.. ചില കപ്പലുകളിൽ ശമ്പളം മാത്രം വിതരണം ചെയ്യുകയും മറ്റു അലവൻസുകൾ നൽകുവാൻ താമസം വരികയുമാണ്.എൽ ഡി സി എൽ കൊടുത്തു തീർക്കുവാൻ ഉള്ള ബാധ്യതകളുടെ പേരിൽ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്ന തേർഡ് പാർട്ടി മാനിങ് ഏജൻസികൾ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെച്ചിരിക്കുകയാണ്. പ്രസ്തുത വിഷയത്തിൽ വൻ അമർഷത്തിൽ ആണ് കപ്പൽ തൊഴിലാളികൾ.. ഫെബ്രുവരി മാസത്തെ ശമ്പളം ആണ് ചില കപ്പലുകളിൽ ഇനിയും വിതരണം ചെയ്യാത്തത്..കപ്പൽ എസ് സി ഐ ക്കു കൈമാറുന്നതും ഏജൻസികളുടെ കാലാവധി കഴിഞ്ഞതും ആയി ബന്ധപ്പെട്ട് നിൽക്കുന്ന വിഷയങ്ങളും ശമ്പള വിതരണത്തെ ബാധിച്ചിട്ടുണ്ട്.

യാത്രക്കാർക്ക് ആശ്വാസം. ലഗൂൺ റെഡി ആവുന്നു. പ്രോഗ്രാം ഉടൻ...

ഇമേജ്
11.03.2022 : ലക്ഷദ്വീപ് യാത്രക്കാർക്ക് ആശ്വാസം നൽകുന്ന വാർത്ത പുറത്തു വരുന്നു. എം വി ലഗൂൺസ് യാത്രകൾക്ക് തയ്യാറാവുന്നു. വാർഷിക സർവ്വേ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭ്യമായതോടെ കപ്പൽ യാത്രകൾക്ക് സജ്ജമായി. ജനുവരി പകുതിയോടെ  കപ്പലിൽ കോവിഡ് റിപ്പോർട്ട്‌ വന്നതിനെ തുടർന്ന്  ഓട്ടം നിർത്തുക ആയിരുന്നു. വാർഷിക സർട്ടിഫിക്കറ്റ് തീരുവാൻ ദിവസങ്ങൾ ബാക്കി ഉള്ളപ്പോൾ ആയിരുന്നു ഇത്. തുടർന്ന്  കപ്പൽ ആരോഗ്യം വീണ്ടെടുത്തപ്പോഴേക്കും സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിരുന്നു. തുടർന്ന് സർവ്വേ നടപടികൾ പൂർത്തിയാക്കി മാർച്ച്‌ ആദ്യം തന്നെ ഓടിക്കുവാൻ ശ്രമങ്ങൾ നടന്നെങ്കിലും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടുവാൻ താമസം വന്നു.  നിലവിൽ ഏപ്രിൽ മാസം പകുതി വരെ സർവീസ് നടത്തുവാൻ ഉള്ള അനുമതി ആണ് നൽകിയിരിക്കുന്നത്.. ശേഷം ഡ്രൈ ഡോക്ക് നടത്തിയ ശേഷം സർട്ടിഫിക്കറ്റ് പുതുക്കി നൽകും.. പ്രോഗ്രാം ഉടനെ തന്നെ പുറത്തുവിടുമെന്നാണ് സൂചന.. ഒരു കപ്പൽ മാത്രം ഓടികൊണ്ടിരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ആശ്വാസം ആണ് ലഗൂൺ തിരികെ സർവീസിൽ വരുമ്പോൾ.. സർവ്വേ നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ അറേബ്യൻ സീ എന്ന യ