പോസ്റ്റുകള്‍

ഏപ്രിൽ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭാരത സീമ മുഖം മിനുക്കുന്നു ..

ഇമേജ്
      ലക്ഷദ്വീപ് കപ്പൽ വ്യൂഹത്തിലെ മുതു മുത്തശി യായ എം വീ ഭാരത് സീമ മുഖം മിനുക്കുന്നു .രണ്ടു മാസത്തോളമായി കപ്പൽ കൊച്ചിൻ ഷിപ്‌ യാർഡിൽ അറ്റകുറ്റ പണികൾ നടത്തി വരികയാണ്‌ .      മണ്‍സൂണ്‍ കാലത്ത് ചരക്കുകളും വഹിച്ചു യാത്ര ചെയ്യാൻ നമ്മുടെ ഭാരത സീമ കഴിഞ്ഞേ ഉള്ളു മറ്റു കപ്പലുകൾ . അന്ത്രോത് ദ്വീപുകാർക്ക് മണ്‍സൂണ്‍ കാലം ഭാരത് സീമയെ ഒഴിവാക്കി ചിന്തിക്കാനേ പറ്റില്ല .കാരണം കടൽ മോശമായി കിടക്കുമ്പോൾ അവിടെ യാത്രക്കാരെ ഇറക്കാനും ചരക്കുകൾ കൈകാര്യം ചെയ്യാനും അനുയോജ്യമായ കപ്പൽ ഭാരത സീമ മാത്രമാണ്.       ലൈറ്റ് ഷിപ്പ് സർവ്വേ യുടെ ഭാഗമായി ഫെബ്രുവരി 14 നാണു ഭാരത് സീമ ടോക്കിൽ കേറിയത്  ലൈറ്റ് ഷിപ്‌ സർവ്വേ പാസായി . എന്നാൽ ടോക്കിൽ വെച്ചുള്ള  കണിശമായ പരിശോധനയിൽ കപ്പലിന്റെ പല ഭാഗത്തെ പ്ലേറ്റ് ന്റെയും  കനം നിശ്ചിത അളവിൽ കുറവുള്ളതായി കണ്ടെത്തുകയായിരുന്നു .അതിനാൽ സംശയമുള്ള എല്ലാ പ്ലേറ്റും അളന്നു തിട്ടപ്പെടുത്താൻ സർവേയർ നിര്ദേശം നല്കി.        അങ്ങനെ കപ്പലിന്റെ അടിഭാഗത്തെ പ്ലേറ്റുകൾ , മുകൾ ടെക്കിലെ പ്ലേറ്റുകൾ ,അടുക്കള യുടെ ഫ്ലോർ പ്ലേറ്റുകൾ , കപ്പലിന്റെ മുന് ഭാഗത്തെ ടാങ്ക് തുടങ്ങി ബലക്ഷയം ഉള്ള എല്ലാ പ്ലേറ്റുകളും മു

യാത്രക്കാര്ക്ക് മാർഗ നിർദ്ദേശം നൽകി പോർട്ട്‌

ഇമേജ്
                                                                (picture courtsey : Sabah )                ലക്ഷദ്വീപുകാരുടെ ജീവിതം കടലും കപ്പലും യാത്രയും ഒഴിവാക്കി മുന്നോട്ട് കൊണ്ട് പോവുക അസാധ്യം തന്നെ . എന്നാൽ നമ്മുടെ യാത്രയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും നമുക്ക് വിവരം കുറവാണു. കപ്പലിൽ ഒരാള്ക്ക് എത്ര ലഗേജ് കൊണ്ട് പോവാം ? , എന്തൊക്കെ കൊണ്ട് പോവാം ? തുടങ്ങി പല സംശയങ്ങളും നമുക്ക് ഉണ്ടാകും . അല്ലെങ്കിൽ പലരും ഇന്നത്തെ കാലത്ത് ഇതൊന്നും കാര്യമാക്കാറില്ല .      അങ്ങനെ ഇരിക്കെ യാത്രക്കാര്ക്ക് ചില മാർഗനിർദേശങ്ങൾ നല്കി കൊണ്ട് നമ്മുടെ പോർട്ട്‌ ഡിപ്പാർട്ട്മെന്റ് മുന്നോട്ട് വന്നിരിക്കുകയാണ് . 07 . 02. 2014 ഇൽ ഇറങ്ങിയ സർക്കുലറിലെ ചില കാര്യങ്ങൾ ഇവിടെ പരാമർശിക്കാം.   1) ദേശീയ സുരക്ഷ കണക്കിലെടുത്ത് കൊണ്ട് കൊച്ചിയിലെ സ്കാന്നിംഗ് സെന്റെറിൽ CISF ജവാന്മാരെ നിയമിക്കും .   2) നമ്മുടെ കപ്പലുകളിൽ ഒരാള്ക്ക് വഹിക്കാവുന്ന ലഗ്ഗേജ് താഴെ പറയും വിധമാണ് :         അമിൻ ദിവി / മിനികോയ് ദിവി      -      20 കിലോ          അറേബ്യൻ സീ / ലക്ഷദ്വീപ് സീ         -      35 കിലോ          കവരത്തി / ഭാരത സീമ  

പ്രീ സീ കോഴ്‌സുകളിൽ പ്രായ പരിധി ഉയർത്തി

ഇമേജ്
(picture courtsey: internet image) മുംബൈ : പ്രീ സീ മാരിടൈം കോഴ്സുകളിൽ ചേരാൻ ഉള്ള ഉയർന്ന  പ്രായ പരിധിയിൽ 5 വർഷം ഇളവ് . പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കാണ് ഇപ്പോൾ ഇളവു നൽകിയിരിക്കുന്നത് . 10 .04.2014 ഇൽ ഇറങ്ങിയ സർകുലർ പ്രകാരം ഇനി മുതൽ ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങ് അംഗീകരിച്ച പ്രീ സീ കോഴ്സുകളിൽ പ്രവേശനം ലഭിക്കാൻ  SC/ST വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധിയിൽ 5 വർഷം ഇളവു ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് www.dgshipping.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .

അഗ്നിശമന സംവിധാനങ്ങളില്ലാതെ നമ്മുടെ ജെട്ടികൾ !!!

ഇമേജ്
അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ ഒരു പിടി പിറകിലാണ് നമ്മുടെ ദ്വീപുകൾ . ലക്ഷദ്വീപിൻ തലസ്ഥാനമായ കവരത്തിയിലെ പ്രധാന ജെട്ടിയുടെ പരിതാപകരമായ അവസ്ഥ നമ്മെ ചിന്തിപ്പിക്കേണ്ടതാണ് .     ഇത്രയും ഭംഗിയുള്ള ജെട്ടി ആയിട്ടു കൂടി സുരക്ഷാ കാര്യങ്ങളിലെ വികസന മുരടിപ്പ് പറയാതെ വയ്യ .      അപകട സാധ്യതയുള്ള  ചരക്കുകൾ ( പെട്രോൾ ,ഡീസൽ ,മണ്ണെണ്ണ ,ഗ്യാസ് സിലിണ്ടർ ) കൈകാര്യം  ചെയ്യുന്ന ജെട്ടി ആയിട്ടും അഗ്നിശമന സംവിധാനങ്ങൾ ഇതുവരെയും ആവിഷ്കരിക്കാൻ വേണ്ട നടപടികൾ കൊണ്ട് വരാൻ  വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചില്ല . ഒരേ സമയം യാത്രക്കാർ കയറി ഇറങ്ങുകയും  അപകട സാധ്യത ഉള്ള ചരക്കുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഈ ജെട്ടിയിൽ യാത്രക്കാരുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകേണ്ടതല്ലേ ?    വൻകരയിലെ വാർഫുകളിലും ടെർമിനല്കളിലും അടിസ്ഥാന നിയമങ്ങളുടെ ഭാഗമായി അഗ്നി ശമന സംവിധാനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട് . നമ്മുടെ തുറമുഘങ്ങളിലും ഈ സൌകര്യങ്ങൾ കൊണ്ട് വരാൻ ഒരു ദുരന്തം ഉണ്ടാവുന്നത് വരെ കാത്തിരിക്കാതെ കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയും പഠിച്ചും സുരക്ഷിത തുറമുഗമാക്കി കവരത്തി ജെട്ടിയെ ഉയർത്താൻ ശ്രമിക്കുക എന്നതാണ് ബൗദ്ധിക ഉണർവ്വ് ഉള്ള ദ്വീപുകാർ ചെയ്യ