ഒരു അടിയന്തിര സാഹചര്യം നേരിടുന്ന രീതി ആണ് എക്കാലവും യാത്ര ക്ലേശം ഉണ്ടാവുമ്പോൾ ലക്ഷദ്വീപ് ഭരണകൂടവും ലക്ഷദ്വീപ് തുറമുഖ കപ്പൽ ഗതാഗത വ്യോമയന വകുപ്പും ചെയ്തു വരുന്നത്.. സാഹചര്യം വരുമ്പോൾ മാത്രം പ്രോഗ്രാം പുന:ക്രമീകരിച്ചും ആൾക്കൊപ്പിച്ചു പ്രോഗ്രാം ഉണ്ടാക്കിയും ഒക്കെ ആണ് ഇത്തരം തീയണക്കൽ നടപടികൾ .. എന്നാൽ ഇത്തരം രീതികളോട് പൊതുവിൽ ജനങ്ങളും പൊരുത്തപ്പെടുകയും ആവശ്യവും തിരക്കുള്ള സീസണും ഒക്കെ കഴിഞ്ഞാൽ ജനങ്ങളും തങ്ങൾ അത്രയും കാലം അനുഭവിച്ചു പോന്നിരുന്ന യാത്രാ ക്ലേശവും ടിക്കറ്റ് ക്ഷാമവും അസൗകര്യങ്ങളും ഒക്കെ മറന്നു പോവുന്നു . ഭരണകൂടവും മറ്റൊരു സീസൺ എത്തും വരെ ഇത്തരം കാര്യങ്ങളിൽ വിസ്മൃതി പൂണ്ടു കിടക്കുന്ന കാഴ്ചയാണ് ഇക്കാലങ്ങളിൽ കണ്ടു വരുന്നത്.. ടിക്കറ്റ് ലഭ്യത എന്ന ഒറ്റ പോയിന്റിൽ മാത്രം ചുറ്റി കറങ്ങി എക്കാലവും ലക്ഷദ്വീപ് ജനങ്ങൾ തങ്ങളുടെ പ്രയാസങ്ങളിൽ ഊളിയിട്ട് കൊണ്ടിരിക്കുന്നു.. യഥാർത്ഥത്തിൽ ലക്ഷദ്വീപ് ജനങ്ങളുടെ ആവശ്യത്തിന് അനുബന്ധമായ യാത്രാ യാനങ്ങളുടെ കുറവ് തന്നെ ആണ് ഇത്തരം പ്രതിസന്ധികൾ തുടർച്ചയായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.. പണ്ട് ടിപ്പുവും ഭാരത് സീമയും മാത്രമുള്ളപ്പോഴും ഇതേ പ്രയാസങ്ങൾ, ഇന്...
ഒരു കപ്പൽ ജീവനക്കാരൻ നേടാവുന്ന എറ്റവും ഉന്നതമായ പദവിയാണ് കപ്പലിലെ കപ്പിത്താൻ (ക്യാപ്റ്റൻ ) റാങ്ക്.. വർഷങ്ങളോളം വിവിധ റാങ്കുകളിൽ സേവനം ചെയ്തു വിവിധ പരീക്ഷകൾ വിജയിച്ചു വേണം ഒരാൾ ക്യാപ്റ്റൻ പദവിയിൽ എത്തിപ്പെടാൻ.. കഠിനാധ്വാവും പഠനത്തിനുള്ള ഭീമമായ പണച്ചിലവും ഇതിന്റെ ഭാഗം ആണ്.. ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ആണ് പരീക്ഷകൾ നടത്തുന്നത്.. പ്രീ സീ ട്രെയിനിങ്, കേഡറ്റ് ട്രെയിനിങ്, പരീക്ഷകൾ, തേർഡ് ഓഫീസർ, പ്രൊമോഷൻ, സെക്കന്റ് ഓഫീസർ, പരീക്ഷകൾ, ചീഫ് ഓഫീസർ, പരീക്ഷകൾ, മാസ്റ്റർ ഇങ്ങനെ നിരവധി ടെസ്റ്റുകളും ഓരോ റാങ്കുകളിലും നിശ്ചിത കാലം കപ്പലിൽ സേവനവും കഴിഞാനു ഒരാൾ ക്യാപ്റ്റൻ ആവുക.. ക്യാപ്റ്റൻ പരീക്ഷ കഴിഞ്ഞു ഒരു കപ്പലിൽ കമാൻഡ് എടുക്കുമ്പോൾ അയാളുടെ പേരിനു മുമ്പിൽ ക്യാപ്റ്റൻ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താൻ സാധിക്കും.. ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്മെന്റ് ആദ്യമായി സ്പോൺസർ ചെയ്തു പഠിക്കാൻ അയച്ചത് മൻസൂർ ടി പി എന്ന ആന്ദ്രോത് ദ്വീപുകാരനെ ആണ്.. 2005 ഇൽ.. മൂന്നു വർഷം ഓഫീസർ റാങ്കിൽ സേവനം ലക്ഷദ്വീപ് കപ്പലുകളിൽ വേണമെന്ന ബോണ്ടും സ്പോൺസർ ഷിപ്പിന്റെ ഭാഗം ആയിരുന്നു. കോഴ്സ് കഴിഞ്ഞു കേഡറ്റ് ആയി ലക്ഷദ്വീപ് കപ്പലുക...
അവകാശങ്ങൾ ഹനിക്കപ്പെടുമ്പോഴും സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും ഒക്കെ ചെയ്യുമ്പോൾ ആണ് സമരങ്ങൾ ഉണ്ടാവുന്നത്. വിയോജിക്കാനും വിമർശിക്കാനും ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്താനും ഒക്കെ അവകാശം ഉള്ള മഹത്തായ ഭരണ ഘടന നില നിൽക്കുന്ന രാജ്യത്തു നിന്നു കൊണ്ട് വീണ്ടും വീണ്ടും പ്രതിഷേധിക്കാൻ ഉള്ള അവകാശത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കേണ്ടി വരുന്ന ചെറു ദ്വീപ് സമൂഹം അക്ഷരാർത്ഥത്തിൽ നിസ്സഹായതയിലും നിരാശയിലും അകപ്പെട്ടിരിക്കുകയാണ്. അവിടെ പരാജയം സംഭവിച്ചിരിക്കുന്നത് കേവലം കക്ഷികൾക്കോ വ്യക്തികൾക്കോ അല്ല, മറിച്ചു ജനാധിപത്യത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള ജനങ്ങൾക്ക് തന്നെയാണ്. ജനാധിപത്യ രാജ്യത്തു വികസനം എന്നു പറയുന്നത് വെറും സ്പൂൺ ഫീഡിങ് മാത്രമല്ലെന്നു ഭരണകൂടം മനസ്സിലാക്കണം. പതിനഞ്ച് മാസമായി ലക്ഷദ്വീപ് ജനങ്ങൾ അനുഭവിക്കുന്നത് ജനാധിപത്യ അവകാശങ്ങളെ കണക്കിലെടുക്കാത്ത ജനങ്ങളെ മനസ്സിലാക്കാത്ത ജനങ്ങളിൽ തൃപ്തി ഉണ്ടാക്കാത്ത ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന ഭരണ പരിഷ്കാരങ്ങൾ തന്നെ ആണെന്നതിനു നിലക്കാതെ ഉയർന്നു വരുന്ന ശീതമോ ഉഷ്ണമോ ഒക്കെ വിളിക്കാവുന്ന സമരങ്ങൾ തന്നെ ആണ് തെളിവ്. അവിടെ തെരെഞ്ഞെടുക്കപ്പെട്ട ജന പ്...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ