18 സെപ്റ്റംബർ 2021 : ശനിയാശാ :ആൻഡ്രോത് : വിജയത്തിൻറെ വഴികളിൽ ഇമ്പോസ്സിബിൾ എന്ന വാക്കിന് സ്ഥാനമില്ല . മനുഷ്യൻ എത്രത്തോളം അവന്റെ പരിശ്രമങ്ങളിൽ ആത്മാർത്ഥത കാണിക്കുന്നുവോ അത്രത്തോളം നല്ല ഗുണഫലങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും . തൻറെ സഹപ്രവർത്തകരോടും യാത്രക്കാരോടും തൻ്റെ കപ്പലിനോടും അലിവും കാരുണ്യവും ഉള്ളതിനൊപ്പം തന്നെ താൻ ഉൾപ്പെടുന്ന ഒരു ജനസമൂഹത്തിന്റെ നൊമ്പരങ്ങൾ ഏറ്റു വാങ്ങി അതിനു പരിഹാരം കാണുവാൻ ഏതറ്റം വരെയും പോകുവാൻ ഉള്ള ദൃഢ നിശ്ചയം തന്നെ ആണ് ലക്ഷദ്വീപുകാരൻ ആയി ആദ്യമായി ലക്ഷദ്വീപ് ഷിപ്പിംഗ് സെക്ടറിൽ കമാൻഡ് എടുത്ത യുവ ക്യാപ്റ്റൻ മൻസൂർ ഇന്ന് നിർവ്വഹിച്ചിരിക്കുന്നത് . 118 മീറ്റർ നീളവും 19 മീറ്റർ വീതിയും 5.5 മീറ്റർ ഡ്രാഫ്റ്റും ഉള്ള ലക്ഷദ്വീപിലെ ഏറ്റവും വലിയ യാത്ര കപ്പൽ ആന്ഡ്രോത് ബ്രേക്ക് വാട്ടർ വാർഫിൽ അടുപ്പിച്ചിരിക്കുന്നു . ഇന്ന് ഉച്ചക്ക് കൃത്യം ഒന്ന് പതിനഞ്ചിനു ആന്ദ്രോത് ചാനലിൽ പ്രവേശിച്ച കപ്പൽ 01 :24 നു വാർഫിലേക്ക് ഉള്ള ആദ്യ ലൈൻ ബൊള്ളാർഡിൽ ബന്ധിക്കുകയും 01 :45 ഓടെ എല്ലാ നിലക്കും വാർഫിൽ ബന്ധിച്ചതോടെ പുതു ചരിത്രം പിറക്കുക ആയിരുന്നു .. നാന്നൂറോളം യാത്രക്കാർ വാർഫിൽ ഇറങ്ങി ആശ്വാസത്തോടെ . 28
ഒരു അടിയന്തിര സാഹചര്യം നേരിടുന്ന രീതി ആണ് എക്കാലവും യാത്ര ക്ലേശം ഉണ്ടാവുമ്പോൾ ലക്ഷദ്വീപ് ഭരണകൂടവും ലക്ഷദ്വീപ് തുറമുഖ കപ്പൽ ഗതാഗത വ്യോമയന വകുപ്പും ചെയ്തു വരുന്നത്.. സാഹചര്യം വരുമ്പോൾ മാത്രം പ്രോഗ്രാം പുന:ക്രമീകരിച്ചും ആൾക്കൊപ്പിച്ചു പ്രോഗ്രാം ഉണ്ടാക്കിയും ഒക്കെ ആണ് ഇത്തരം തീയണക്കൽ നടപടികൾ .. എന്നാൽ ഇത്തരം രീതികളോട് പൊതുവിൽ ജനങ്ങളും പൊരുത്തപ്പെടുകയും ആവശ്യവും തിരക്കുള്ള സീസണും ഒക്കെ കഴിഞ്ഞാൽ ജനങ്ങളും തങ്ങൾ അത്രയും കാലം അനുഭവിച്ചു പോന്നിരുന്ന യാത്രാ ക്ലേശവും ടിക്കറ്റ് ക്ഷാമവും അസൗകര്യങ്ങളും ഒക്കെ മറന്നു പോവുന്നു . ഭരണകൂടവും മറ്റൊരു സീസൺ എത്തും വരെ ഇത്തരം കാര്യങ്ങളിൽ വിസ്മൃതി പൂണ്ടു കിടക്കുന്ന കാഴ്ചയാണ് ഇക്കാലങ്ങളിൽ കണ്ടു വരുന്നത്.. ടിക്കറ്റ് ലഭ്യത എന്ന ഒറ്റ പോയിന്റിൽ മാത്രം ചുറ്റി കറങ്ങി എക്കാലവും ലക്ഷദ്വീപ് ജനങ്ങൾ തങ്ങളുടെ പ്രയാസങ്ങളിൽ ഊളിയിട്ട് കൊണ്ടിരിക്കുന്നു.. യഥാർത്ഥത്തിൽ ലക്ഷദ്വീപ് ജനങ്ങളുടെ ആവശ്യത്തിന് അനുബന്ധമായ യാത്രാ യാനങ്ങളുടെ കുറവ് തന്നെ ആണ് ഇത്തരം പ്രതിസന്ധികൾ തുടർച്ചയായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.. പണ്ട് ടിപ്പുവും ഭാരത് സീമയും മാത്രമുള്ളപ്പോഴും ഇതേ പ്രയാസങ്ങൾ, ഇന്ന് അ
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ